Showing posts with label Musings and Babblings. Show all posts
Showing posts with label Musings and Babblings. Show all posts

Tuesday, June 9, 2009

തരൂരും തൃശൂരും



Varamozhi Editor: Text Exported for Print or Save

ഞാൻ വളരെ ബഹുമാനിക്കുന്ന ശശി തരൂറിന്റെ മുകളിൽ കാണുന്ന tweets ആണ്‌ ഈ പോസ്റ്റിനാധാരം.



പഠാണികൾ ധാരാളമുള്ളിടത്താണ്‌ എന്റെ വീട്‌. ചെറുപ്പം മുതലേ അവിടെ വളർന്നു. അവിടെ ഒരു റോഡിന്‌ പഠാൺ റോഡ്‌ എന്ന്‌ പേരുമുണ്ട്‌. മലയാളി-പഠാണികളെയാണ്‌ ഉദ്ദേശിച്ചത്‌, UAEയിലെ ടാക്സിയോടിക്കുന്ന ഒറിജിനൽ പഠാണിയല്ല. പക്ഷെ, 'പഠാൺ' എന്ന വാക്ക്‌ ഇംഗ്ലീഷിലെഴുതുമ്പോൾ Pathan എന്നാണ്‌ സാധാരണ എഴുതുന്നത്‌. അതുകൊണ്ട്‌ മലയാളികളിൽ പലരും അതിനെ 'പത്താൻ' എന്നുച്ചരിക്കുന്നു. കാരണം, മലയാളികൾ transliterate ചെയ്യുമ്പോൾ 'th' എന്നതിനെ 'ഠ' എന്നല്ല ,'ത' എന്നാണുച്ചരിക്കുന്നത്‌. അതായത്‌, 'tha' as in 'thanks'. അതുകൊണ്ടാവണം 'തരൂർ' എന്നത്‌ ഇംഗ്ലീഷിൽ Tharoor ആയത്‌. പക്ഷെ 'th' എന്നത്‌ എല്ലാവർക്കും 'ത' അല്ല. വടക്കുള്ളവർക്ക്‌ 't' ആണ്‌ 'ത'. അതേ 't' തന്നെ 'ട' യുമാണ്‌. അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം

th = t + h = ത + ഹ = ഥ

അല്ലെങ്കിൽ

th = t + h = ട + ഹ = ഠ

ആണ്‌.



ഓരോ പ്രദേശത്തും ഓരോ coding ഉപയോഗിക്കുന്നു. അല്ലെങ്കിൽ പിന്നെ മലയാളത്തിലെ 'ഴ' എന്ന ശബ്‌ദം എന്തുകണ്ടിട്ടാണ്‌ നമ്മൾ ഇംഗ്ലീഷിൽ 'zha' എന്നാക്കിയിരിക്കുന്നത്‌?



'ശശി തരൂരി'ലെ 'ശശി' എന്ന വാക്കിന്റെ കാര്യത്തിലും ഒരു ഭാഷയെ ഇംഗ്ലീഷിലേക്ക്‌ transliterate ചെയ്യുമ്പോൾ രംഗപ്രവേശം ചെയ്യുന്ന ഇത്തരം പ്രാദേശികനിയമങ്ങളുടെ പ്രഭാവമുണ്ട്‌. മലയാളികൾ 'ശ' എന്നതിനെ ഇംഗ്ലീഷിലാക്കുമ്പോൾ 'sh' എന്നെഴുതുന്നു. അതുകൊണ്ട്‌ 'ശശി' എന്നത്‌ 'Shashi'യായി. പക്ഷെ ഒരു വടക്കേ ഇന്ത്യക്കാരന്‌ അത്‌ 'Sasi'യാണ്‌. 'Sakuntala', 'Asoka' തുടങ്ങിയ വാക്കുകളിൽ അവർ 'Sh'-നു പകരം 'S' മാത്രമുപയോഗിക്കുന്നു.



തൃശൂരിനെ 'Trichur എന്ന് എഴുതുന്നത്‌ 'accurate' ആണെന്ന്‌ ശശി തരൂർ പറയുന്നു. 'Thrissur' എന്നത്‌ sub-literate ആണെന്നും. പക്ഷെ അദ്ദേഹത്തിന്റെ പേരിൽ 'ത' എന്നതിന്‌ 'th' ഉപയോഗിച്ച സ്ഥിതിക്ക്‌ 'തൃശൂരി'ലും 'Th' ഉള്ളതല്ലേ കൂടുതൽ 'accurate'? മാത്രമല്ല, 'Trichur' എന്നതിലെ 'ch' എങ്ങനെയാണുച്ചരിക്കുക? 'ch'-നു ഇംഗ്ലീഷിൽ ശ/ഷ, ക, ച എന്നീ ശബ്‌ദങ്ങളുണ്ട്‌. chance-ൽ 'ച' യാണ്‌, character-ൽ 'ക'യാണ്‌. പിന്നെ അപൂർവ്വം വാക്കുകളിൽ മാത്രമാണ്‌ 'ശ/ഷ' ശബ്‌ദം വരുന്നത്‌. ഉദാ: Chevalier, Chivalry etc.

അപ്പോൾ എങ്ങനെയാണ്‌ 'Trichur' accurate ആകുന്നത്‌?



Sunday, March 8, 2009

A memorable evening!

March 3, 2009; Abu Dhabi Centre for Culture & Heritage:

I saw her through the space between the banister and the ceiling. I was lingering somewhere half way up the flight of stairs savouring the sweet flow of music from the live piano played at the entrance of the open restaurant upstairs. And the ambience of the interior of The Abu Dhabi Cultural and Heritage centre lit up by the dim yellow lights made the evening all too special. She wasn't anywhere to be seen five minutes before. Now she was there surrounded by not more than a dozen of people. No big crowd save the people, mostly westerners, lingering in the corners only a stone's throw away, seemingly hesitant to come too close, and reluctant to go too far, forming small groups of informal discussions, yet making sure that she was in the field of view. In short, she was totally
Accessible. I'm talking about Mira Nair. Yeah, the highly accomplished film-maker of our time who made masterpieces like Salaam Bombay and Mississippi masala, and of course, Kamasutra: A tale of love (this last one was meant for those folks who know her only linked to that title :) )

She was there in the open, available, smiling, humble, welcoming, and not too much people were there to create any sort of inconvenience. I suppose they didn't make an entry of the programme in their pre-published schedule. Perhaps it was all an arrangement at the last moment. And that's how she was so freely available and I, along with my friend, could manage to get her autograph and even exchange a couple of words. She wrote 'Salaam!' and signed on the pamphlet of the movie 
Salaam Bombay which was to be screened a few minutes later in The Dhafra Auditorium of the cultural centre. (see the pic below which was clicked by my friend's wife. Doesn't she deserve The Best Photographer award?!! Anyway it's good that my face is blurred; Ain't I an anonymous blogger? :) )

It's me talking to her!! The one in the middle looking on in the blue t-shirt is my friend




The pamphlet with her autograph



There was a few minutes speech by her just before the movie started. Her voice was crystal clear as much as her ideas were. Her speech was too brief and yet she succeeded in making the points she intended to make. This was a woman who was so damn clear about what she wanted to speak as well as what she wanted to do. And that was something that was too conspicuous to be overlooked even when earlier I watched one of her movies seriously for the first time. Let me quote myself from an earlier post of mine about her film Mississippi masala: "She is so clear in her work.. nothing more, nothing less.. nothing overdone, nothing underdone.. right up to the mark. great!"

After the screening of the movie Salaam Bombay, the mother of all sorts of Slumdog Millionaires, there was a Q&A session for a short while. She made it clear in her talk that she didn't believe in wasting her time unless she was able to create something worthwhile out of it, as she was a person of family and many other preoccupations and she was accountable for the time she was absent from those engagements.

That was one of the most cherishable evenings! A big fat thanks to ADACH!!

Sunday, July 27, 2008

വലയിലെ ഞാൻ

(നിഷാദിന്റെ ബുലോഗ്‌ സംഭവത്തിനുവേണ്ടി എഴുതിയത്‌. എന്തെങ്കിലും കാരണവശാൽ ഇത്‌ ബുലോഗസംഭവത്തിൽ ഉൾപ്പെടുത്താൻ പറ്റാത്തതാണെങ്കിൽ ഒഴിവാക്കാൻ മടിക്കണ്ട കേട്ടൊ :)
ഒരുകാര്യം കൂടി, ബുദ്ധിമുട്ടുള്ള വാക്കുകൾ എനിക്കുതോന്നിയതുപോലെ മലയാളീകരിച്ചിരിക്കുകയാണ്‌. അവയിൽ പലതിനും മലയാളത്തിൽ തത്തുല്യപദങ്ങളില്ല എന്നു തോന്നുന്നു (അഥവാ എനിക്കവ അറിയില്ല). എങ്കിലും എല്ലാം മന:പൂർവ്വം മലയാളത്തിലാക്കാൻ ശ്രമിച്ചിട്ടുണ്ട്‌. അങ്ങനെ ചെയ്യുമ്പോഴുള്ള രസത്തിനും തമാശയ്ക്കും വേണ്ടിയാണ്‌ അങ്ങനെ ചെയ്തത്‌. കുറെക്കൂടി നല്ല വാക്കുകൾ/പ്രയോഗങ്ങൾ ആരെങ്കിലും പറഞ്ഞുതന്നാൽ പഠിക്കാൻ താൽപര്യമുണ്ട്‌ )

"ഓ പോയി! കണ്ടോ, കണ്ടോ; പോയി, പോയി! എനിക്കറിയാം, പോയ്‌ക്കളയുമെന്ന്‌!"
സല്ലാപത്തിനിടയ്‌ക്ക്‌ എന്നെ കാണാതായപ്പോൾ, അതായത്‌ അവൾ ഉറക്കമിളച്ചിരുന്ന്‌ വിരലുകൾ കൊണ്ട്‌ അക്ഷരഫലകത്തിലെ അക്ഷരക്കട്ടകളിൽ അടിച്ച വാക്കുകൾ എന്റെ വിവരസാങ്കേതിക ഉപകരണത്തിന്റെ കാഴ്ചഫലകത്തിന്മേൽ വന്നിട്ടും അതിനുള്ള ഒരു മറുപടിയും അൽപനിമിഷത്തേക്ക്‌ അവളുടെ കാഴ്ചഫലകത്തിന്മേൽ കാണാതിരുന്നപ്പോൾ അവൾ പറഞ്ഞതാണിത്‌. എന്റെ മുന്നിലെ അക്ഷരക്കട്ടകളിൽ ഞാൻ വിരലുകളമർത്തി: "ഹോ, ഇല്ല കുട്ടൂസ്‌. ഞാൻ എവിടെയും പോയില്ല! ഇവിടെത്തന്നെയുണ്ട്‌. അടുത്ത മുറിയിൽനിന്ന് സന്തോഷ്‌ എന്നോട്‌ ഒരു കാര്യം സംസാരിക്കാൻ വന്നിരുന്നു. സന്തോഷിനോട്‌ സംസാരിക്കേണ്ടിവന്നതുകൊണ്ടാണ്‌ എനിക്ക്‌ അൽപനേരത്തേക്ക്‌ മറുപടി അടിക്കാൻ കഴിയാതെ പോയത്‌." അതുതന്നെയാണ്‌ സത്യവും. അവൾ ചമ്മി. എന്നെ കുറ്റപ്പെടുത്താൻ ഒരവസരം വീണുകിട്ടിയതാണെന്ന്‌ കരുതിയതായിരുന്നു. കാരണം എല്ലാദിവസവും ഞാൻ അവളെയാണ്‌ സംസാരിത്തിനിടയ്ക്ക്‌ പെട്ടെന്ന് പോയ്ക്കളയുന്നതിന്‌ കുറ്റപ്പെടുത്തുന്നത്‌.സത്യത്തിൽ അവൾ മന:പൂർവ്വം പൊയ്ക്കളയുകയല്ല. അറിയാതെ ഉറക്കത്തിലേക്ക്‌ വഴുതിവീഴുകയാണ്‌ പതിവ്‌. കാരണം പാതിരായ്ക്കാണ്‌ ഈ ജി-സംസാരം. കാരണം വൈകിട്ട്‌ ജോലിസ്ഥലത്ത്‌ നിന്ന് പിരിഞ്ഞുകഴിഞ്ഞാൽ അവൾ നേരേ പോകുന്നത്‌ നാൽചക്രവാഹനം ഓടിക്കാൻ പഠിപ്പിക്കുന്നിടത്തേക്കാണ്‌. അവിടത്തെ പാഠങ്ങൾ കഴിഞ്ഞാൽ അച്ഛന്റെകൂടെ അദ്ദേഹത്തിന്റെ വാഹനത്തിൽ വീട്ടിലേക്ക്‌ തിരിക്കും. പക്ഷെ അദ്ദേഹത്തിന്‌ വഴിക്ക്‌ പലസ്ഥലത്തും കയറാനുണ്ടാകും. അങ്ങനെ കറക്കമെല്ലാം കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോൾ വളരെ വൈകിയിട്ടുണ്ടാകും. പിന്നെ വീട്ടിലെല്ലാവരുടെയും കൂടെ ഇരുന്ന്‌ അത്താഴം കഴിച്ച്‌, ചേച്ചിയുടെ കുട്ടിയെ കളിപ്പിക്കുകയും ഉറക്കുകയും ചെയ്തിട്ട്‌ വേണം അവൾക്ക്‌ എന്നോട്‌ സംസാരിക്കാൻ വേണ്ടി ഭൂഗോളം നിറഞ്ഞുനിൽക്കുന്ന വിവരസാങ്കേതികവലയിലെവിടെയോ കൊളുത്തിയിട്ടിരിക്കുന്ന ജി-സംസാരത്തിൽ കയറിവരാൻ. അപ്പോഴേക്കും അവൾ വളരെ തളർന്നിരിക്കും. ഞാനാകട്ടെ അത്താഴം കഴിഞ്ഞ്‌ ഒരു സുലൈമാനികുടിച്ചുകൊണ്ട്‌ 'സുലൈമാനിയുമായി ശൃംഗരിച്ചുകൊണ്ടിരിക്കുന്നു' എന്ന് ജി-സംസാരപ്പെട്ടിയുടെ മുകളിൽ എഴുതിയിട്ടിട്ട്‌ നീ-കുഴലിൽ ഏതെങ്കിലും ചലച്ചിത്രശകലം കണ്ടുകൊണ്ടും തുർക്കിക്കാരൻ കണ്ടുപിടിച്ച സൗഹൃദക്കൂട്ടിൽ സുഹൃത്തുക്കളുടെ ചീന്തുകൾ അഥവാ തുണ്ടുകൾ വായിച്ചും അവയ്ക്ക്‌ മറുപടി എഴുതിയും മറ്റുചിലർക്ക്‌ അവരുടെ താളുകളിൽ പോയി ചീന്തുകൾ എഴുതിയിടുകയും ആ കൂട്ടിലെ അനേകം സമൂഹങ്ങളിൽ ചുറ്റിയടിക്കുകയും വലയിൽ കൊരുത്തിട്ടിരിക്കുന്ന എന്റെ തപാൽപ്പെട്ടിയിൽ വന്ന സന്ദേശാങ്ങളൊക്കെ പരിശോധിക്കുകയും ഇരുപത്തിനാലുമണിക്കൂറും ജി-സല്ലാപത്തിൽ ഇരിക്കുന്ന സുഹൃത്തായ രാജേഷിനോട്‌ സംസാരിക്കുകയും ഒക്കെ ചെയ്തുകൊണ്ട്‌ ഇരിക്കുന്നുണ്ടാകും. അപ്പോഴാണ്‌ കണ്മുന്നിലെ ഫലകത്തിന്റെ വലത്തുതാഴെയായി അവളുടെ മുഖത്തിന്റെ ചിത്രമടങ്ങിയ കൊച്ചുകൊച്ചുദീർഗ്ഘചതുരങ്ങൾ പൊങ്ങിപ്പൊങ്ങിവരുക. അതിലവളെഴുതിയിട്ടുണ്ടാകും: 'ഞാൻ വന്നു! മതി സുലൈമാനിയുമായി ശൃംഗാരം!' അപ്പോഴേക്കും സുലൈമാനി ഞാൻ ഏതാണ്ട്‌ കുടിച്ചുകഴിഞ്ഞിരിക്കും. ഉടനെ എന്റെ സല്ലാപപ്പെട്ടിയുടെ മുകളിലെ സുലൈമാനിശൃംഗാരസന്ദേശം ഞാൻ മായ്ച്ചുകളയും. കുറച്ചുദിവസം മുൻപാണ്‌ ഒരു തുണ്ട്‌ അവൾ സൗഹൃദക്കുട്ടയിലെ എന്റെ താളിൽ എഴുതിയിട്ടത്‌: "സുലൈമാനിസമൂഹമെവിടെ?". അന്നാണ്‌ അവൾ ആദ്യമായി സുലൈമാനി കുടിച്ചത്‌. കാര്യാലയത്തിൽവെച്ച്‌ ഞാൻ അവൾക്ക്‌ സുലൈമാനി ഉണ്ടാക്കിക്കൊടുത്തു. സുലൈമാനി എന്നുവെച്ചാൽ എന്തോ പ്രത്യേകതരം പാനീയമാണെന്നായിരുന്നു അവൾ ധരിച്ചിരുന്നത്‌. കട്ടൻചായയെയാണ്‌ അങ്ങനെ പറയുക എന്ന്‌ അവൾക്കറിയില്ലായിരുന്നു. അതേതായാലും കുടിച്ചുകഴിഞ്ഞപ്പോൾ ചായയോ കാപ്പിയോ തീരെ കുടിക്കാത്ത അവൾക്ക്‌ അത്‌ വളരെ ഇഷ്ടപ്പെട്ടു. കാര്യാലയത്തിൽ സുലൈമാനി കുടിക്കാൻ ഒരു കൂട്ടില്ലാതിരുന്ന എനിക്ക്‌ ഒരു കൂട്ടുമായി. സൗഹൃദക്കൂട്ടിൽ സുലൈമാനിപ്രേമികൾക്കായുള്ള സമൂഹത്തിൽ ഞാൻ ചേരും എന്നവളോട്‌ അന്ന് തമാശയ്ക്ക്‌ പറഞ്ഞിരുന്നു. ഇനി അങ്ങനെ ഒരു സമൂഹമില്ലെങ്കിൽ ഒന്ന് ഞാനുണ്ടാക്കും എന്നും. കാര്യാലയത്തിൽനിന്ന് വന്നയുടനെ ഞാൻ സൗഹൃദക്കുട്ടയിൽ തപ്പി. സുലൈമാനിക്കായി ഒരു സമൂഹത്തെ കാണാൻ കഴിഞ്ഞില്ല. ഉടനെ ഞാൻ ഒന്നുണ്ടാക്കി. എന്തുകൊണ്ടോ അന്ന്‌ രാത്രി അവൾക്ക്‌ തപ്പിയപ്പോൾ അത്‌ ശ്രദ്ധയിൽപ്പെട്ടില്ല. അതുകൊണ്ടാവണം സുലൈമാനിക്കൂട്ടമെവിടെ എന്ന് അവൾ ചീന്തെഴുതി ചോദിച്ചത്‌. പക്ഷെ അപ്പോഴാണ്‌ അവൾ അത്‌ ഗൗരവമായിട്ടാണ്‌ എടുത്തിരിക്കുന്നത്‌ എന്ന് എനിക്ക്‌ മനസ്സിലായത്‌. അവൾക്ക്‌ ആ സമൂഹത്തിലേക്ക്‌ ഞാൻ വഴികാട്ടിക്കൊടുത്തു. അവൾ അതിൽ ചേരുകയും ചെയ്തു. ഇപ്പോൾ അവളെയും എന്നെയും കൂടാതെ മറ്റുരണ്ടുപേരും കൂടി ഉണ്ട്‌ ആ സമൂഹത്തിൽ. (ഇതുവായിക്കുന്നവരിൽ ആരെങ്കിലും സുലൈമാനിയെ പ്രേമിക്കുന്നവരുണ്ടെങ്കിൽ അവരെയും ആ സമൂഹത്തിലേക്ക്‌ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു!)
എന്റെ കുഞ്ഞുപെങ്ങളാണവൾ. സുഹൃത്തും കാമുകിയുമെല്ലാമാണവൾ. അവളോട്‌ അതിയായ വാൽസല്യമാണെനിക്ക്‌. വാൽസല്യം മാത്രമല്ല, സ്നേഹവും പ്രണയവും, കാമവും എല്ലാമുണ്ട്‌. എങ്കിലും വാൽസല്യമാണ്‌ ഏറ്റവും അധികം. ബാക്കിയുള്ളതും താനെ നിലനിൽക്കുന്നവയല്ല. അവയിലെല്ലാം വാൽസല്യത്തിന്റെ കലർപ്പ്‌ അതിതീവ്രമായുമുണ്ട്‌. വാൽസല്യമില്ലെങ്കിൽ പിന്നെ അവളോടെനിക്ക്‌ മറ്റൊന്നും തന്നെയില്ല! എന്നെക്കാളുമെത്ര ഇളപ്പമാണവൾക്ക്‌. ലോലിത. അവളെക്കുറിച്ച്‌ ഞാനെഴുതുന്ന ഇതെല്ലാം അവൾ കാണില്ല. ഭൂലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന അതിമാസ്മരികവലയിലെ അവൾ പ്രവേശിച്ചുനോക്കാത്ത അനേകം സ്ഥലങ്ങളിൽ ഒന്നാണ്‌ ബുലോഗോലകം. ഇനി വന്നാലും മലയാള അക്ഷരങ്ങൾ കൂട്ടിക്കൂട്ടി വായിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ വായിക്കാൻ മിനക്കെടില്ല. എങ്കിലും ഒരുദിവസം ഞാനവളെ ഇതിലേ കൂട്ടിക്കൊണ്ടുവരും. എല്ലാം കാണിച്ചുകൊടുക്കും.
അത്താഴത്തിനുശേഷം സുലൈമാനി കുടിക്കുന്നതുകൊണ്ടാവണം സംസാരത്തിനിടെ അവൾ ഉറക്കത്തിലേക്ക്‌ വഴുതിപ്പോകുമ്പോഴും ഞാൻ ഉറങ്ങാതെയിരിക്കുന്നത്‌. സുലൈമാനിയുടെ ഉണർവ്വിലിരുന്ന് ഞാൻ അക്ഷരക്കട്ടകളിൽ ഓരോന്നടിക്കുമ്പോഴും പൊടുന്നനെ അതിനൊന്നും മറുപടി കിട്ടാതെയാവും. അൽപം കഴിയുമ്പോൾ സല്ലാപചതുരത്തിൽ അവളുടെ പേരിനടുത്തായി മഞ്ഞനിറത്തിൽ ഒരു കൊച്ചുഘടികാരചിഹ്നം കാണാം. അനക്കമില്ല എന്ന് അതിനടുത്ത്‌ എഴുതിവരുന്നതും കാണാം; അവൾ നിദ്രയുടെ മടിയിലാണ്‌. എങ്കിലും എന്റെ വിവരസാങ്കേതിക ഉപകരണം ഞാൻ പൂട്ടുന്നില്ല. ഉറക്കത്തിലായതുകൊണ്ട്‌ അവളുടേതും തുറന്നുതന്നെയിരിക്കുന്നു. അതിരാവിലെ എഴുന്നേറ്റ്‌ നോക്കുമ്പോൾ ഫലകത്തിലെ താഴെകോണിൽ പൊങ്ങിവരുന്ന ചതുരത്തിലിരുന്നുകൊണ്ട്‌ അവളുടെ മുഖം എനിക്ക്‌ നല്ല പ്രഭാതം നേരുന്നു. ഞാൻ അവൾക്കും. ജോലിസ്ഥലത്ത്‌ കാണാമെന്ന ഉറപ്പിൽ രണ്ടുപേരും ഉപകരണം പൂട്ടി കുളിച്ചുതയ്യാറാവാൻ പോകുന്നു. ജോലിസ്ഥലത്തെ തിരക്കിൽ സൗഹൃദം വേണ്ടത്ര പങ്കുവെക്കാൻ കഴിയാത്തതിന്റെ പരിഭവം തീർക്കാനായി രാത്രി അവതരിക്കുന്ന മാന്ത്രികവലയെ എനിക്കിഷ്ടപ്പെടാതെ വയ്യ. ഓ, പുറത്തെ ചൂട്‌ 36 ആണല്ലൊ കാണിക്കുന്നത്‌. സന്ധ്യയായെന്നർത്ഥം. എത്ര നേരമായി ഞാനിതിനുമുൻപിലിങ്ങനെ ഇരിക്കുന്നു. പകലെപ്പോഴോ 43 എന്ന് കണ്ടിരുന്നു. എന്റെ മുന്നിലെ ഫലകത്തിലെ മുകൾഭാഗത്ത്‌ എടുത്തുവെച്ചിരിക്കുന്ന ഉപാധികളുടെ പട്ടയിൽ പലതും ഉള്ളതിന്റെ കൂട്ടത്തിൽ കാലാവസ്ഥ കാണിക്കുന്ന സംവിധാനവുമുണ്ട്‌. ഒരിക്കൽ മാത്രം നഗരത്തിന്റെ പേര്‌ അതിലെ പട്ടികയിൽനിന്ന്‌ തിരഞ്ഞെടുത്താൽ മതി. ആ നഗരത്തിലെ ഏതുനേരവുമുള്ള കാലാവസ്ഥയും അതാതുസമയം അതിൽ കാണിച്ചുകൊണ്ടിരിക്കും.
എനിക്കൊരറിവുമില്ലാത്ത ആളുകളുമായി പരിചയം പങ്കുവെക്കാൻ, സംവദിക്കാൻ, ലോകത്തിലെ ലക്ഷോപലക്ഷം വരുന്ന മുഖമില്ലാത്ത, ശരീരമില്ലാത്ത, മേൽവിലാസമില്ലാത്ത ജനസാഗരത്തിൽ അവരിലൊരാളായി അലിഞ്ഞില്ലാതാകാൻ ഞാനെത്ര ഇഷ്ടപ്പെടുന്നു! പക്ഷെ സ്നേഹവും സൗഹൃദവും മാത്രമല്ല, വേദനയും വിങ്ങലും കണ്ണീരുമൊക്കെ ഇതിലെ ഓരോ കണ്ണികളിൽ എന്നെ പിടികൂടാനായി തക്കം പാർത്തിരിക്കുന്നത്‌ എനിക്കറിയാം. ഇയ്യയുടെ മനസ്സ്‌ വേദനിച്ചത്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു! ഉമ്മയെപ്പോലൊരു സ്ഥാനമുണ്ടായിരുന്നിട്ടും എന്നും എന്റെ സുഹൃത്തായിരുന്നു ഇയ്യ. ഒരിക്കലും എന്നെ ഭരിക്കാൻ ശ്രമിച്ചിട്ടില്ല. എന്നോട്‌ തലമൂത്ത ഒരാളെന്ന ഭാവം കാണിച്ചിട്ടില്ല. എന്നെയും എന്റെ ഹൃദയത്തിലുള്ളതും ഏറ്റവും മനസ്സിലാക്കിയിട്ടുള്ള വ്യക്തി. ഞാൻ കല്യാണം കഴിക്കാത്തതാണ്‌ ഇയ്യയെ വേദനിപ്പിക്കുന്നത്‌. പക്ഷെ എനിക്കത്‌ വയ്യ. പ്രവാസജീവിതത്തിന്റെ അനേകം കാരണങ്ങളിൽ ഒന്ന്‌ നാട്ടിൽനിന്നാൽ എല്ലാവരും കൂടി എന്നെ കല്യാണം കഴിപ്പിക്കാൻ ശ്രമിച്ച്‌ എന്നെ വിഷമത്തിലാക്കുമെന്നതാണ്‌. ഇയ്യയുടെ വിളിവന്നപ്പോൾ ഞാൻ ദീർഗ്ഘദൂരഭാഷിണി എടുത്തില്ല. പകരം ആ അക്കങ്ങൾ മുന്നിൽക്കാണുന്ന ഫലകത്തിലെ വേഗവിളികളിൽ അടിച്ചു. ചെറിയ സംസാര-ശ്രവണോപകരണം തലയിൽ ഘടിപ്പിച്ച്‌ ചെവിയിൽ വെച്ചു. വെറുതെ ഇയ്യയുടെ കാശ്‌ നഷ്ടപ്പെടുത്തുന്നതെന്തിനാണ്‌? ഇതിലൂടെ അങ്ങോട്ട്‌ വിളിച്ചാൽ എനിക്ക്‌ വലിയ ചിലവൊന്നുമാകില്ലല്ലോ. എനിക്ക്‌ നല്ലൊരു ജീവിതമുണ്ടായിക്കാണാൻ ഇയ്യ ആഗ്രഹിക്കുന്നു. പക്ഷെ എനിക്ക്‌ സന്തോഷം നൽകുന്ന ജീവിതം എത്തരത്തിലുള്ളതാണെന്ന് എനിക്കവരെയാരെയും പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്താനാവുന്നില്ലല്ലോ. എന്നെച്ചൊല്ലി എല്ലാവരും ദു:ഖിക്കുന്നു. എന്നെ അത്‌ വളരെ വിഷമിപ്പിക്കുന്നു. ഇയ്യ വിളിച്ചപ്പോഴാകട്ടെ, ഞാൻ ഖമജ്‌(ഇതിന്റെ മലയാളമെന്താണ്‌?) ഒക്കെ കണ്ട്‌ കണ്ണൊക്കെ നനഞ്ഞിരിക്കുകയായിരുന്നു. ഇയ്യയുടെ വാക്കുകളിൽ വിഷമം നിറഞ്ഞിരിന്നെങ്കിലും അവയോട്‌ എനിക്ക്‌ വിയോജിക്കേണ്ടിവന്നതുമൂലം ഇയ്യയ്ക്ക്‌ പ്രയാസമുണ്ടാക്കിയത്‌ എന്നെ ഒന്നുകൂടി ദു:ഖത്തിലാഴ്ത്തി. ഞാൻ വിയോജിക്കുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഇയ്യ എന്നെ എപ്പോഴും വിളിക്കുന്നത്‌. ജോലികഴിഞ്ഞ്‌ ഇന്നലെ വന്ന്‌ സൗഹൃദത്തിന്റെ ഓർക്കൂട്ടത്തിൽ കയറിനോക്കിയപ്പോൾ നെസ്സി നീ-കുഴലിൽനിന്ന് ഖമജ്‌ എടുത്ത്‌ അവളുടെ താളിലിട്ടതായി കണ്ടു. മിശ്രണം അഥവാ കൂട്ടിക്കലർത്തൽ എന്നതിനെ ഹിന്ദുസ്താനിയിൽ ഫുസോൺ എന്നുപേരിട്ട കൂട്ടരുടെ ഗാനം. കുറച്ചുവർഷം മുൻപ്‌ നാട്ടിൽവെച്ച്‌ ദൂരദർശ്ശനസംവിധാനത്തിൽ കണ്ടുമറന്ന ഗാനം. പകുതി കറുപ്പും വെളുപ്പുമായ, മസാലപ്പാട്ടല്ലാത്ത ആ ഗാനം ഞാൻ കണ്ടുകൊണ്ടിരുന്നപ്പോൾ 'ഹൃദയത്തിൽ നന്മയുള്ളവൻ മണവാട്ടിയെ കൊണ്ടുപോകും', 'ഉള്ളിൽ എന്തോ ഒക്കെ തോന്നുന്നു' തുടങ്ങിയ ഹിന്ദിപ്പടങ്ങളുടെ രീതിയിലുള്ള പാട്ടുകൾ മാത്രം ഇഷ്ടപ്പെടുന്ന അനിയത്തി "മനുശമ്മാരുവല്ലോം കേക്കോ ഈ പാട്ടെക്ക!" എന്നരീതിയിൽ നോക്കിയിട്ടുപോയി്‌. വീട്ടിൽ എല്ലാവരും ശ്രദ്ധിക്കുമെന്നുള്ളതുകൊണ്ട്‌ ആ പാട്ട്‌ ഹൃദയത്തെ വല്ലാതെ തൊട്ടിട്ടും ഞാൻ കണ്ണുനനയാതെ നോക്കി. പക്ഷെ ഇപ്പോൾ കുറെക്കാലം കഴിഞ്ഞ്‌ നെസ്സി എനിക്ക്‌ വേണ്ടുവോളം കണ്ണുനനയിക്കാൻ അവസരം നൽകി. കാരണം ജോലികഴിഞ്ഞുവന്നാൽ മുറിയിൽ എന്റെകൂടെയുള്ള വെങ്കട്ട്‌ വസ്ത്രമൊക്കെ മാറിയ ഉടനെ വെളിച്ചം അണച്ച്‌ അൽപമൊന്ന്‌ മയങ്ങാൻ കിടക്കും. അന്ധകാരത്തിലിരുന്ന്‌ സുഹൃത്തുക്കളുടെ കാര്യങ്ങൾ നോക്കിയപ്പോഴാണ്‌ 'പ്രിയൻ എന്നോട്‌ മിണ്ടുന്നില്ല' എന്ന ആ ഗാനം കാണുന്നത്‌. മറന്നുപോയ ഗാനം. അത്‌ വീണ്ടും വീണ്ടും കണ്ടു. എത്രയാവർത്തി കണ്ടു എന്നറിയില്ല. നെസ്സിക്ക്‌ ഞാനൊരു ചീന്തെഴുതി: "അളിയാ, മനുഷ്യന്റെ അവസ്ഥ എന്താണളിയാ? നമ്മളൊക്കെ എത്ര നിസ്സഹായരും നഷ്ടപ്പെട്ടവരുമാണ്‌. ഇത്രയും വലിയ പരീക്ഷാലയത്തിൽ, ലോകത്തിൽ, ബന്ധങ്ങളുടെ നൂലാമാലയിൽപ്പെട്ട്‌ ഉഴറുന്നവർ! ചോദ്യങ്ങൾ എന്തുചെയ്യണമെന്നറിയാത്ത, ഉത്തരങ്ങൾക്കുവേണ്ടി തയ്യാറെടുക്കാതിരുന്ന, തയ്യാറെടുക്കേണ്ടതെങ്ങനെയെന്നുപോലുമറിയാതിരുന്ന പാവങ്ങൾ! കള്ളത്തരം കാണിച്ച്‌ പകർത്തിയെഴുതാൻ പോലും ഒരു തുണ്ട്‌ പോലും കൈവശമില്ലല്ലോ നമുക്ക്‌." അതുവായിക്കുമ്പോൾ ശെടാ, ഈ അളിയനിതെന്തുപറ്റി എന്നാലോചിച്ചുകൊണ്ട്‌ നെസ്സി എത്തും പിടിയുമില്ലാതെ മിഴിച്ചിരിക്കും എന്നെനിക്കറിയാമായിരുന്നു. എങ്കിലും എന്നെ അറിയാവുന്ന അളിയന്‌ കാര്യം മനസ്സിലായിക്കോളും എന്നെനിക്കറിയാമായിരുന്നു. എന്റെ ചീന്തിന്‌ അളിയന്റെ മറുപടി വന്നു: "ഇതെന്താ തത്വചിന്തയാണല്ലോ അളിയാ". എന്തു ചിന്തയായാലും അതെന്നെ കരയിച്ചു എന്നുപറഞ്ഞപ്പോൾ അളിയന്‌ തൃപ്തിയായി. നെസ്സി പെണ്ണാണെങ്കിലും അളിയൻ എന്നാണ്‌ വിളിക്കുക. എന്നെയും അങ്ങനെതന്നെ വിളിക്കുന്നു. ചങ്ങായിസല്ലാപത്തിലെ കേരളമഞ്ഞുതീരം എന്ന മുറിയുടെ ഉടമയായ ഉമ്മാച്ചുവാണതിന്‌ കാരണക്കാരൻ. 'ഓറഞ്ച്‌-നാരങ്ങ' എന്ന പേരിൽ വന്ന നെസ്സിയെ ഉമ്മാച്ചു ഓറഞ്ചളിയൻ എന്നു വിളിച്ചു. ആണാണെന്നു കരുതിയാണ്‌ അങ്ങനെ വിളിച്ചത്‌. ഞാനും അങ്ങനെ വിളിച്ചു. എല്ലാവരും അങ്ങനെ വിളിച്ചു. കുറെനാൾ കഴിഞ്ഞാണറിഞ്ഞത്‌ ഓറഞ്ചളിയൻ പെണ്ണാണെന്ന്‌. പക്ഷെ സ്നേഹത്തോടെ വിളിച്ചുപതിഞ്ഞുപോയ പേരിനി മാറ്റിവിളിക്കാൻ മരിച്ചാലും പറ്റില്ല. ചങ്ങായിസല്ലാപത്തിലെ എല്ലാവരും ലിംഗഭേദമെന്യെ അളിയന്മാരാണ്‌. വേറെയും ഉണ്ട്‌ അവിടത്തെ അളിയന്മാർ. രാജേഷ്‌ എന്ന ഫെബ്ബളിയൻ, പിന്നെ മനോ അളിയൻ, ഉമ്മാച്ചു അളിയൻ, ഷറഫളിയൻ, പൗരുഷപുരുഷനളിയൻ, ശാലീൻ അളിയൻ, ഷീന അളിയൻ...എത്ര എത്ര അളിയന്മാർ..! ആണും പെണ്ണും എല്ലാം അളിയന്മാർ! ആളുകളുടെ ജീവിതങ്ങളെതന്നെ മാറ്റിമറിക്കുന്ന വിചിത്രവല ആളുകളുടെ പേരുകൾ മാറ്റിയെങ്കിൽ ഞാനെന്തുചെയ്യാൻ?!! ഇപ്പോൾ തലയിൽ പിടിപ്പിച്ച്‌ ചെവിയിൽ വെച്ചിട്ടുള്ള ശ്രവണോപകരണത്തിൽനിന്ന്‌ കേൾക്കാൻ കഴിയുന്നത്‌ 'നിന്റെ ദൃഷ്ടികൾ ഇന്ദ്രജാലം തീർത്തു' എന്ന ഗാനമാണ്‌. ഇത്‌ എനിക്ക്‌ പരിചയപ്പെടുത്തിത്തന്നത്‌ മറ്റൊരളിയനാണ്‌ - പുഞ്ചിരിപുഞ്ചിരിയളിയൻ (പെണ്ണാണ്‌). ആ അളിയൻ ഇപ്പോൾ എവിടെയാണാവോ. കുറെക്കാലമായി കണ്ടിട്ട്‌. പുറത്തു ചൂട്‌ വീണ്ടും അൽപം കുറഞ്ഞിരിക്കുന്നു. ഇപ്പോൾ 34.
ഞാൻ പോയി ഭക്ഷണമുണ്ടാക്കട്ടെ. അതും കഴിച്ച്‌ ഒരു സുലൈമാനിയും കുടിച്ച്‌ ലോലിതയ്ക്കുവേണ്ടി കാത്തിരിക്കട്ടെ.

Sunday, April 6, 2008

ഖിഷമെന്നൊരു ദ്വീപ്‌

29.03.2008

ഇത്‌ ഇമറാത്തില്‍ അഥവാ എമിറേറ്റ്‌സില്‍ നിന്നുള്ള എന്റെ ആദ്യപോസ്റ്റ്‌. ഞാന്‍ ഇവിടെ വന്നിട്ട്‌ മൂന്നുമാസമായി. അതായത്‌ വിസിറ്റ്‌ വിസയില്‍ കഴിയാനനുവദിച്ചിട്ടുള്ള പരമാവധി സമയം. അതുകൊണ്ട്‌ ഇവിടന്ന് പുറത്തുകടന്നിട്ട്‌ പുതിയ വിസയില്‍ തിരിച്ചു പ്രവേശിക്കാന്‍ വേണ്ടി എല്ലാവരും ചെയ്യുന്നതുപോലെ ഞാനും കിഷ്‌ എന്ന ഇറാന്റെ ഭാഗമായ ദ്വീപിലേക്കുപോകാന്‍ തയ്യാറായി. വിമാനം പൊങ്ങാന്‍ അധികം സമയം ബാക്കിയില്ലാതിരിക്കെ വാലില്ലാത്ത മീനിനെപ്പോലെ ടിക്കറ്റില്ലാത്ത ഞാന്‍ റ്റ്രാവല്‍ ഏജന്റിനെയും കാത്ത്‌ അയാളുടെ റീച്ചബിളല്ലാത്ത മൊബൈലിലേക്ക്‌ ട്രൈ ചെയ്തുകൊണ്ട്‌ ദുബൈ എയര്‍പോര്‍ട്ടിന്റെ ഡിപാര്‍ച്ചര്‍ കവാടത്തില്‍ നിന്നു. ഭാഗ്യത്തിന്‌ അധികം വൈകാതെ അയാള്‍ റ്റിക്കറ്റുമായി പറന്നെത്തി. അതും പറിച്ചെടുത്ത്‌ ഞാന്‍ അകത്തേക്കോടി. പ്രാഥമികപരിപാടികളെല്ലാം കഴിഞ്ഞപ്പോള്‍ കിഷിലേക്കുള്ളവര്‍ gate 2-ല്‍ വരാന്‍ അനൗണ്‍സ്‌ ചെയ്യുന്നതായി കേട്ടതുപോലെ തോന്നി. അവിടെച്ചെന്നു. confirm ചെയ്യാന്‍ വേണ്ടി ക്യൂവിലെ ഒരാളോട്‌ ചോദിച്ചു: കിഷ്‌?
അയാള്‍ ഒരു ഇറാനിയാണെന്നു തോന്നി.
അയാള്‍ പറഞ്ഞു: ഖിഷം
കിഷം??, ഞാന്
‍ഖിഷം., അയാള്
‍ഓക്കെ., ഞാന്
‍ഓഹോ, അപ്പോള്‍ അങ്ങനെയാണ്‌ കാര്യം. കിഷിന്റെ ഒറിജിനല്‍ ഫാര്‍സിഭാഷയിലുള്ള പേരാണ്‌ ഖിഷം എന്നത്‌. നമ്മുടെയാളുകള്‍ കിഷ്‌, കിഷ്‌ എന്നു പറയുന്നു. എപ്പോഴും ഞാന്‍ കേട്ടിട്ടുള്ളത്‌ ആ പേരാണ്‌. ഇപ്പോള്‍ ആദ്യമായാണ്‌ ഖിഷം എന്ന്‌ കേള്‍ക്കുന്നത്‌. പെട്ടെന്നാണ്‌ റ്റിക്കറ്റിന്റെ കവര്‍ ശ്രദ്ധയില്‍പ്പെട്ടത്‌. qeshm fars air. എങ്കിലും യാത്ര fars aasemaan-ന്റെ ഫ്ലൈറ്റിലായിരുന്നു. ഡല്‍ഹിയില്‍നിന്ന് കൊച്ചിക്കുപോകാന്‍ air indiaയില്‍ ബുക്ക്‌ ചെയ്തിട്ട്‌ അവര്‍ bhutan airlines-ല്‍ കയറ്റിവിട്ടതുപോലെ.

ദുബൈയില്‍നിന്ന്‌ ഖിഷമിലേക്ക്‌ വെറും അരമണിക്കൂര്‍ യാത്രയേയുള്ളൂ. ചെറിയ പ്ലെയിനിന്റെ ജനലരികെയുള്ള സീറ്റിലിരുന്ന് താഴെ സൂര്യപ്രകാശത്തില്‍ വെട്ടിത്തിളങ്ങുന്ന പേര്‍ഷ്യന്‍ ഗള്‍ഫിന്റെ ഓളങ്ങള്‍ക്കുമീതെ നീങ്ങുന്ന കുഞ്ഞുകപ്പലുകളെ നോക്കി ഞാനിരുന്നു. അധികമാകും മുന്‍പെ വെള്ളം മാറി കര വന്നു. തവിട്ടുനിറത്തില്‍ അറ്റമില്ലാതെ വ്യാപിച്ചുകിടക്കുന്ന ഭൂമി. ഇതാണ്‌ ദ്വീപ്‌. ഇത്രയും വലുതായിരിക്കുമെന്ന്‌ കരുതിയില്ല. വിമാനം കൂടുതല്‍ താഴ്‌ന്നപ്പോള്‍ മനസ്സിലായി ഇവിടെനിറയെ മലകളാണ്‌. മറ്റൊന്നും ദൃശ്യമല്ല. ജനവാസത്തിന്റെ ഒരു സൂചനയുമില്ല. മലകളുടെ മുകള്‍ഭാഗം കൂര്‍ത്തുകോണായിട്ടല്ല. നേരേമറിച്ച്‌ വിശാലമായി പരന്നുകിടക്കുന്നു. ഓരോ വലിയ മലയുടെയും മുകളില്‍ വിശാലമായ ഓരോ മൈതാനം. ആ ദൃശ്യം പകര്‍ത്തണമെന്നു തോന്നി. പക്ഷെ കൈയില്‍ കാമറയില്ല. ഉണ്ടായിരുന്നത്‌ നാട്ടില്‍ സുഹൃത്തിനു കൊടുത്തിട്ടാണ്‌ പോന്നത്‌. പിന്നെ മൊബൈലില്‍ പകര്‍ത്താമെന്ന് കരുതി. പക്ഷെ അത്‌ ഫ്ലൈറ്റ്‌ ഉയരുന്നതിനുമുന്‍പുതന്നെ ഞാന്‍ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഓഫാക്കിയിരുന്നു. സുരക്ഷാക്രമീകരണങ്ങളെ ധിക്കരിച്ച്‌ അത്‌ ഓണ്‍ ചെയ്യെണ്ട എന്നു കരുതി.

തവിട്ടുനിറമുള്ള പേര്‍ഷ്യന്‍ മണ്ണില്‍ കാലുകുത്തിനിന്നപ്പോള്‍ ഹൃദയത്തില്‍ റുബായികളെത്തി. കണ്മുന്നില്‍ ഖിഷെം. മനസ്സില്‍ നൈശാബൂര്‍.. വിമാനത്താവളത്തിനകത്ത്‌ ഓഫീസുകളുടെ വാതിലുകളിലും കൗണ്ടറുകളിലും അറബിലിപിയില്‍ ഫാര്‍സിഭാഷയില്‍ എഴുതിയ അക്ഷരങ്ങള്‍ കൂട്ടിവായിച്ചു ചില ഫാര്‍സിപദങ്ങളെ പരിചയപ്പെട്ടു.
دفتر كذرنامه (ദഫ്‌തര്‍ കസര്‍നാമ) എന്നാല്‍ immigration office എന്നാണര്‍ത്ഥം എന്ന് ഇംഗ്ലീഷിലും ഫാര്‍സിയിലും എഴുതിയിരിക്കുന്ന ബോര്‍ഡ്‌ വായിച്ചപ്പോള്‍ മനസ്സിലായി. അതായത്‌ ഓഫീസിന്‌ ഹിന്ദിയിലും ഉര്‍ദുവിലും ഉള്ള ദഫ്തര്‍ തന്നെ പേര്‍ഷ്യനിലും. അക്ഷരങ്ങള്‍ എഴുതിയിരിക്കുന്ന ശൈലിക്ക്‌ ഉര്‍ദുവിനെക്കാളും സാമ്യം അറബിയോടാണെന്നു തോന്നി.




ഖിഷം എയര്‍പോര്‍ട്ടില്‍ ഇമ്മിഗ്രേഷന്‌ നില്‍ക്കുന്നവര്





ഹോട്ടലിലേക്കുള്ള വാഹനത്തില്‍ വിമാനത്താവളത്തിനു പുറത്തേക്ക്‌ നീങ്ങിയപ്പോള്‍ അടുത്തിരുന്ന അബ്ദുല്‍ലത്തീഫ്‌ പറഞ്ഞു: ഒരു മണിക്കൂര്‍ ഓട്ടമുണ്ട്‌ ഹോട്ടലിലേക്ക്‌. ഞാന്‍ ആശ്ചര്യപ്പെട്ടു. വെറുതെയല്ല ചുറ്റുപാടും ഒരു മനുഷ്യന്റെ തരിപോലും കാണാത്തത്‌. എയര്‍പോര്‍ട്ട്‌ ജനവാസമുള്ള സ്ഥലത്തുനിന്ന് വളരെ അകലെയാണ്‌. വണ്ടി അല്‍പം നീങ്ങിയപ്പോള്‍ ബോര്‍ഡ്‌ കണ്ടു, ഖിഷം 45 k.m. എന്ന്. മലകള്‍ക്കിടയിലൂടെ വാഹനം നീങ്ങി. 45-ലെ 4 അറബിലിപിയിലേതുപോലെ തന്നെ. പക്ഷെ 5 അല്‍പം വ്യത്യസ്തമായിരുന്നു. സ്നേഹം സൂചിപ്പിക്കുന്ന ഹൃദയചിഹ്നം തലതിരിച്ചിട്ടാല്‍ കിട്ടുന്നതാണ്‌ ആ 5-ന്റെ രൂപം. വളരെ വര്‍ഷങ്ങള്‍ ഞാന്‍ മിസ്സ്‌ ചെയ്ത ആ അക്കത്തെ വീണ്ടും കണ്ടപ്പോള്‍ സന്തോഷം തോന്നി. ചെറുപ്പത്തില്‍ മദ്രസയില്‍ അറബി അക്കങ്ങള്‍ പഠിച്ചപ്പോഴാണ്‌ ആ അക്കത്തെ കണ്ടിട്ടുള്ളത്‌. പക്ഷെ വര്‍ഷങ്ങള്‍ക്കുശേഷം അറബിനാട്ടിലെത്തിയപ്പോള്‍ എല്ലായിടത്തും കണ്ട 5 അതിന്റെ കുനിപ്പുകളും മുനകളുമൊക്കെ റൗണ്ട്‌ ചെയ്ത്‌ ഏതാണ്ട്‌ പൂജ്യം പോലെ ഒരു വൃത്തത്തിന്റെ രൂപത്തിലായിരുന്നു. അത്‌ അല്‍പം ചിന്താക്കുഴപ്പം സൃഷ്ടിച്ചു. മദ്രസയില്‍ പഠിച്ചത്‌ അത്‌ തന്നെയോ അതോ എന്റെ വെറും ഓര്‍മ്മപ്പിശകോ? പക്ഷെ ഇപ്പോള്‍ മനസ്സിലായി അത്‌ ഓര്‍മ്മപ്പിശകല്ല എന്ന്‌.

ഹോട്ടല്‍ റിസപ്ഷനുമുന്നില്‍ രണ്ടുപേരുടെ ഫോട്ടോ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ഒന്ന് ഇസ്ലാമിക ഇറാന്റെ സ്ഥാപകനേതാവായ ആയത്തുള്ള റൂഹുള്ള ഖുമൈനി. മറ്റേത്‌ നിലവിലുള്ള ആയത്തുള്ള ആയ സയ്യിദ്‌ അലി ഖാമിനൈ. ഇവരുടെ ചിത്രം എല്ലായിടത്തുമുണ്ട്‌. എയര്‍പോര്‍ട്ടിലും കണ്ടിരുന്നു. റിസപ്ഷനില്‍ ഒരു മേശ പ്രത്യേകരീതിയില്‍ അലങ്കരിച്ചിരിക്കുന്നു. ആ മേശയ്ക്കുമുകളില്‍ ഉള്ള വസ്തുക്കള്‍ ഇവയാണ്‌: ഒത്ത നടുക്ക്‌ ഒരു പാത്രത്തില്‍ കണ്‍കുളിര്‍പ്പിക്കുന്ന പച്ചപ്പ്‌ വിരിച്ചുനില്‍ക്കുന്ന മുളപ്പിച്ചുവെച്ചിരിക്കുന്ന ധാന്യമണികള്‍, ഒരു ചെറിയ ഫിഷ്‌ടാങ്കില്‍ മത്സ്യങ്ങള്‍, ഒരു പിഞ്ഞാണത്തില്‍ നാണയങ്ങള്‍. ഒന്നു രണ്ട്‌ സോസറുകളില്‍ സുഗന്ധവ്യഞ്ജനപ്പൊടികള്‍. ഒരു സോസറില്‍ വെളുത്തുള്ളി, മെഴുകുതിരികള്‍, ഒരു ഖുറാന്‍, ഇതെല്ലാം പെരുപ്പിച്ചുകാണിക്കാന്‍ ഒരു കണ്ണാടി. ഇതെന്താണെന്ന്‌ ആദ്യം മനസ്സിയായില്ല. പിന്നെ, ഹോട്ടലിലെ ഒരാള്‍ പറഞ്ഞുതന്നു. ഇത്‌ ഇറാനിയന്‍ പുതുവര്‍ഷം പ്രമാണിച്ചുള്ള ഒരു ആചാരമാണ്‌. വിഷുക്കണി പോലെ ഒരു സംഗതി. വസന്തത്തിന്റെ തുടക്കം തന്നെയാണ്‌ ഫാര്‍സി പുതുവല്‍സരത്തിന്റെയും ആരംഭം. പുതുദിനം എന്നര്‍ത്ഥം വരുന്ന 'നവ്‌റോസ്‌'(navroz) എന്ന പ്രയോഗമാണ്‌ പുതുവല്‍സരത്തെ സൂചിപ്പിക്കുന്ന ഫാര്‍സിവാക്ക്‌. എങ്ങും നവ്‌റോസിന്റെ അലങ്കാരങ്ങളും ആശംസാവാചകങ്ങളും കാണാം. നവ്‌റോസ്‌ പ്രമാണിച്ച്‌ എല്ലാവര്‍ക്കും രണ്ടാഴ്ച അവധിയാണ്‌. ഖിഷമില്‍ ഇത്‌ ടൂറിസ്റ്റ്‌ സീസണുമാണ്‌. ഇറാന്റെ വിവിധഭാഗങ്ങളില്‍നിന്ന് ആളുകള്‍ ഖിഷമിലെത്തുന്നു. ലക്ഷക്കണകിനാളുകളാണ്‌ ഇപ്രാവശ്യം എത്തിയിരിക്കുന്നതെന്ന് റിസപ്ഷനിലെ ഒരുത്തന്‍ എന്നോട്‌ പറഞ്ഞു. മാര്‍ക്കറ്റില്‍ അപ്പം പോലും സ്റ്റോക്ക്‌ തീര്‍ന്നുവത്രെ. ഹോട്ടലുകളിലാകട്ടെ മുറികളെല്ലാം ഫുള്ളും. ഒഴിഞ്ഞ സ്ഥലങ്ങളില്‍ ആളുകള്‍ പലവര്‍ണ്ണങ്ങളിലുള്ള റെഡിമെയ്ഡ്‌ റ്റെന്റുകളില്‍ തങ്ങിയിരിക്കുന്നതുകാണാം. ഇത്തരം റ്റെന്റുകളുടെ ഒരു നീണ്ടനിര തന്നെ കാണാം. ടൂറിസ്റ്റുകള്‍ക്കായി ബോട്ടിങ്ങും ബീച്ചുകളും പാര്‍ക്കുകളുമൊക്കെ ഉണ്ടിവിടെ. സിമിന്‍ ബീച്ചും ഗോള്‍ഡന്‍ ബീച്ചും ശ്രദ്ധയില്‍പ്പെട്ടു. പിന്നെയൊരു സെയ്‌ത്തൂന്‍ പാര്‍ക്കും കണ്ടു. സെയ്‌ത്തൂന്‍ എന്നാല്‍ അറബിയില്‍ ഒലിവ്‌ എന്നര്‍ത്ഥം. ഫാര്‍സിയിലും അതുതന്നെയായിരിക്കണം അര്‍ത്ഥം. (യാത്ര കഴിഞ്ഞ്‌ ഇമറാത്തില്‍ തിരിച്ചെത്തി hotbird നോക്കിയപ്പോള്‍ എല്ലാ ഇറാനിയന്‍ ചാനലുകളിലും പുതുവര്‍ഷത്തിന്റെ മേശ അലങ്കരിച്ചുവെച്ചിരിക്കുന്നതു കണ്ടു. ഒരു അസര്‍ബൈജാന്‍ ചാനലിലും ഇതു കണ്ടു!)




ഹോട്ടല്‍ റിസപ്ഷനിലെ ഖുമൈനിയുടെയും ഖാമെനൈയുടെയും ചിത്രം






ഹോട്ടല്‍ റിസപ്ഷനില്‍ക്കണ്ട നവ്‌റോസ്‌ അലങ്കാരം






വിനോദസഞ്ചാരികളുടെ പലവര്‍ണ്ണങ്ങളിലുള്ള ടെന്റുകള്‍






ഖിഷമിലെ പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തീരം





ഹോട്ടലില്‍ താമസമായിരുന്ന ഒരു പ്രായം ചെന്ന മലയാളി പറഞ്ഞു കിഷ്‌ എന്നു പേരുള്ള മറ്റൊരു ദ്വീപുമുണ്ടെന്ന്‌!. ഞാന്‍ ആശ്ചര്യത്തോടെ നോക്കി. ഞാന്‍ ചോദിച്ചു: അപ്പോള്‍ കിഷും ഖിഷമും ഒന്നല്ലേ? നമ്മളിപ്പോള്‍ കിഷിലല്ലേ?
അല്ല, രണ്ടും രണ്ടാണ്‌., അയാള്‍.
അതുവരെ ഞാന്‍ കരുതിയിരുന്നത്‌ ഞാന്‍ കിഷിലായിരുന്നു എന്നാണ്‌. ഉടനെ റിസപ്ഷനിലെ മാപ്പില്‍ പോയി നോക്കി. ഖിഷം കണ്ടു. ഇറാന്റെ പ്രധാനകരയോട്‌ ചേര്‍ന്ന് പേര്‍ഷ്യന്‍ ഗള്‍ഫില്‍ കിടക്കുന്നു. അതിനടുത്തായി പൊട്ടുപൊട്ടുപോലെ ചില കുഞ്ഞുദ്വീപുകളും കാണാം. അവയിലേതെങ്കിലുമൊന്നായിരിക്കുമോ കിഷ്‌? പക്ഷെ കിഷ്‌ എന്നൊരുവാക്ക്‌ അവിടെയെങ്ങും കണ്ടില്ല. ഗൂഗ്‌ള്‍ സെര്‍ച്ചില്‍ മനസ്സിലായി രണ്ടും രണ്ട്‌ വ്യത്യസ്തദ്വീപുകളാണെന്ന്‌. എങ്കിലും മാപ്പിലെവിടെയാണ്‌ കിഷ്‌ എന്നുമാത്രം പിടികിട്ടിയില്ല. റിസപ്ഷന്റെ മുന്‍പിലൂടെ പോകുമ്പോഴും വരുമ്പോഴും ഞാന്‍ മാപ്പില്‍ നോക്കിക്കൊണ്ടിരുന്നു. പല പ്രാവശ്യം നോക്കിയപ്പോള്‍ യാദൃശ്ചികമായി കണ്ടെത്തി കിഷിനെ. പക്ഷെ ഖിഷമിനടുത്തെവിടെയുമല്ല അത്‌. ഖിഷമില്‍നിന്ന്‌ വളരെ ദൂരെ മാറി ഒരിടത്ത്‌ ഒറ്റപ്പെട്ടുകിടക്കുകയാണ്‌. രണ്ടും പേര്‍ഷ്യന്‍ ഗള്‍ഫില്‍ത്തന്നെ. രണ്ടിലേക്കും ദുബായില്‍നിന്നുള്ള ദൂരം ഏതാണ്ടൊന്നുതന്നെ.




ഖിഷമും കിഷും (click on pic to enlarge)





ഖിഷം



ഓര്‍ക്കുട്ട്‌ ഇറാനില്‍ ബ്ലോക്ക്ഡ്‌ ആണെന്നറിയാമായിരുന്നു. എങ്കിലും ബ്ലോക്ക്‌ ചെയ്ത സൈറ്റിന്റെ പേജ്‌ ഡിസ്‌പ്ലേ എങ്ങനെയാണെന്നറിയാന്‍ വേണ്ടി ഓര്‍ക്കുട്ട്‌ തുറക്കാന്‍ ശ്രമിച്ചുനോക്കി. ഇംഗ്ലീഷില്‍ ഒന്നും എഴുതിയിട്ടില്ല. പേജ്‌ ബ്ലോക്ക്ഡ്‌ ആണെന്ന് ഫാര്‍സിയില്‍ മാത്രം എഴുതിയിരിക്കുന്നു. സൗദിയിലെയും ഇമറാത്തിലെയും ഇന്റര്‍നെറ്റ്‌ ബ്ലോക്ക്‌ പേജുകള്‍ മനസ്സില്‍ ഒന്ന് മിന്നിമറഞ്ഞു. കൂട്ടത്തില്‍ ഇവരുടേതുതന്നെ ഏറ്റവും ലളിതമായ പേജ്‌.




ഇറാനിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്‌






സൗദിയിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്‌ (ഇന്റര്‍നറ്റ്‌ മതകാര്യവകുപ്പിന്റെ ഭരണത്തിന്‍ കീഴിലായിരുന്നപ്പോഴത്തേത്‌)





സൗദിയിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്‌ (ഇന്റര്‍നറ്റ്‌ കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഭരണത്തിന്‍ കീഴിലായതിനുശേഷമുള്ളത്‌)





uae-യിലെ ഇന്റര്‍നറ്റ്‌ ബ്ലോക്ക്‌ പേജ്




ഒരുദിവസം മുഴുവന്‍ ഹോട്ടലില്‍ ചടഞ്ഞുകൂടിയതിനുശേഷം വൈകിട്ട്‌ ദ്വീപ്‌ കിഷല്ല ഖിഷമാണ്‌ എന്നു പറഞ്ഞുതന്നയാളുടെ കൂടെ പുറത്ത്‌ ചുറ്റാനിറങ്ങി. ഹോട്ടലിനോടടുത്ത പ്രദേശത്തുതന്നെ വളരെ ജനവാസമുള്ള ഒരു സ്ഥലം കണ്ടു. വളരെ ജനത്തിരക്കുള്ള ഒരു ഷോപ്പിംഗ്‌ സെന്ററും കണ്ടു അവിടെ. അവിടമാകെ ഇറാനിലെ പല ഭാഗങ്ങളിലും നിന്നെത്തിയ ജനങ്ങളായിരുന്നു. ഇറാനിപ്പെണ്ണുങ്ങളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഒരവസരം കൂടി അങ്ങനെ ലഭിച്ചു. ആദ്യം അവരെ കണ്ടിട്ടുള്ളത്‌ മക്കയില്‍വെച്ചായിരുന്നു. അന്നേ എനിക്കു മനസ്സിലായി പേര്‍ഷ്യന്‍ സുന്ദരികളെക്കാളും സൗന്ദര്യമുള്ള പെണ്ണുങ്ങള്‍ ലോകത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ ഞാനവരെ കണ്ടിട്ടില്ല എന്ന്. ഇന്നും ആ അഭിപ്രായം മാറിയിട്ടില്ല. ശരീരം മൂടിക്കെട്ടിയ കറുത്ത പര്‍ദ്ദകളില്‍ മൂടപ്പെടാതെ പ്രകാശം പരത്തിനില്‍ക്കുന്ന വെളുത്ത മുഖങ്ങള്‍. മെയ്ക്കപ്പ്‌ ചെയ്ത്‌ മുഖം വൃത്തികേടാക്കാത്തവരാണ്‌ കൂടുതലും. natural beauty. പ്രായമുള്ള സ്ത്രീകള്‍ മാത്രമാണ്‌ ശരിക്കും പര്‍ദ്ദയണിയുന്നത്‌. യുവതലമുറ കൂടുതലും പര്‍ദ്ദയെ അനുകരിക്കുന്ന രീതിയില്‍ കറുപ്പ്‌ നിറത്തില്‍ ടോപ്പും ബോട്ടവുമാണ്‌ ധരിക്കുക. ടോപ്പ്‌ കാല്‍മുട്ടിനടുത്തുവരെയുള്ളതാണ്‌. ബോട്ടം ചിലപ്പോള്‍ കറുപ്പ്‌ ജീന്‍സാണ്‌! പല പെണ്‍കുട്ടികളും ശരിക്കും ചൂരിദാര്‍ ആണു ധരിച്ചിരിക്കുന്നത്‌ എന്നു വേണമെങ്കില്‍ പറയാം. പ്ലെയിന്‍ കറുപ്പും കറുപ്പുമാണ്‌ നിറമെന്നു മാത്രം. തലമുടിയും കറുപ്പ്‌ കൊണ്ട്‌ മറച്ചിരിക്കുന്നു. ഇതേ വേഷത്തിലാണ്‌ ഇവരെ കൂടുതലും മക്കയില്‍ കണ്ടിട്ടുള്ളത്‌. തിരക്കേറിയ ചന്തയില്‍ ജനങ്ങള്‍ക്കിടയില്‍ നടക്കുക ശ്രമകരമായിരുന്നു. ചന്തയാകെ പുതുവര്‍ഷത്തിന്റെ ആഘോഷമൂഡിലായിരുന്നു. ആളുകള്‍ കടകളില്‍നിന്ന് ഓരോ സാധനങ്ങള്‍ വാങ്ങുന്നുണ്ടായിരുന്നു. മിക്കവരും വലിയ വലിയ നോട്ടുകെട്ടുകള്‍ നല്‍കിയാണ്‌ സാധനങ്ങള്‍ വാങ്ങുന്നത്‌. കാരണം. അവരുടെ നാണയത്തിന്റെ വില ഒരു u.a.e.ദിര്‍ഹമിന്‌ 2500-ഓളം ഇറാനി റിയാല്‍ അഥവാ ടുമാന്‍ ആണ്‌. അതായത്‌ ഒരു ചായ കുടിക്കണമെങ്കില്‍ 2000 റിയാല്‍ കൊടുക്കണം എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ എല്ലാവരുടെയും പഴ്സില്‍ കാണുന്ന മിനിമും നോട്ട്‌ 500-ന്റേതാണ്‌. അതുകഴിഞ്ഞു കാണുക 1000, 2000, 5000, 10000 എന്നിങ്ങനെയുള്ള നോട്ടുകളാണ്‌. എല്ലാ നോട്ടുകളിലും ആയത്തുള്ള ഖുമൈനിയുടെ ചിത്രമാണുള്ളത്‌. പക്ഷെ കൂടുതല്‍ പേരും കൈകാര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നത്‌ യു. എ. ഇ. ദിര്‍ഹമാണ്‌. യു.എ.ഇ-യില്‍ നിന്ന് പോകുന്നവര്‍ക്ക്‌ കാശ്‌ എക്സ്‌ചെയിഞ്ച്‌ ചെയ്യേണ്ട കാര്യമില്ല. എല്ലാ ആവശ്യങ്ങള്‍ക്കും ദിര്‍ഹം ഉപയോഗിക്കാം. ഒരുകാലത്ത്‌ പ്രൗഢിയില്‍ വിലസിയിരുന്ന രാജ്യം ഇന്ന് ദാരിദ്യത്തിന്റെ പടുകുഴിയിലാണ്‌! ഒരു കുപ്പി മിനറല്‍ വാട്ടര്‍ വാങ്ങിയപ്പോള്‍ കുപ്പിയില്‍ പ്രിന്റ്‌ ചെയ്തിരിക്കുന്ന വില 2500 ആണ്‌. ഞാന്‍ ഒന്നര ദിര്‍ഹം കൊടുത്തു.

ഖിഷമില്‍ ഇത്ത്‌സലാത്തിന്റെ മൊബൈലിന്‌ ഒട്ടും സിഗ്നല്‍ ഇല്ല. ഫോണ്‍ ചെയ്യാന്‍ വേണ്ടി ഒരു ടെലഫോണ്‍ ബൂത്തില്‍ കയറി. ഒരു സ്ത്രീയാണ്‌ അത്‌ നടത്തുന്നത്‌. ഫോണ്‍ നിരക്കുകള്‍ ഇമറാത്തിലേതിനെക്കാളും കുറവാണെന്ന് തോന്നി. ആ റ്റെലഫോണ്‍ ബൂത്തിലെ കൗണ്ടറിന്റെയവിടെയുള്ള ഭിത്തിയില്‍ ഖൊമൈനിയുടെ ഒരു ചിത്രം കണ്ടു. ഫാര്‍സിഭാഷയില്‍ ഇങ്ങനെ എഴുതിയിട്ടുമുണ്ടതില്‍:

اسرائيل بايد از بين برود


ആദ്യത്തെ വാക്ക്‌ ഇസ്രായീല്‍ എന്നാണെന്ന് മനസ്സിലായി. ബാക്കിയുള്ള വാക്കുകളുടെ അര്‍ത്ഥം എന്താണെന്ന് മനസ്സിലായില്ല. ഇസ്രായീല്‍ എന്നത്‌ ഇസ്ലാമികരാഷ്ട്രങ്ങളില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണെന്ന് പറയേണ്ടതില്ലല്ലോ. ഇസ്രായീലിനെക്കുറിച്ച്‌ ഇത്ര പരസ്യമായി എന്താണ്‌ ഈ ചിത്രത്തില്‍ പറയുന്നത്‌ എന്നറിയാന്‍ ജിജ്ഞാസയായി. എങ്കിലും ആരോടും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. പക്ഷെ ഒരു കടലാസില്‍ ഞാന്‍ അത്‌ പകര്‍ത്തിയെടുത്തു. പിറ്റെദിവസം ഹോട്ടലിലെ ഡ്രൈവറായ ഹുസൈനോടും റിഫ്രഷ്‌മന്റ്‌ സ്റ്റാളിലെ അബ്ദുല്‍ ബാസിത്തിനോടും സൗഹൃദം സ്ഥാപിക്കാന്‍ അവസരം കിട്ടി. അവരോട്‌ അതിന്റെ അര്‍ത്ഥം ചോദിച്ചു. പക്ഷെ ഇസ്രായീല്‍ എന്ന വാക്ക്‌ അവരോട്‌ പറഞ്ഞില്ല. പകരം പകര്‍ത്തിയെടുത്ത കടലാസില്‍ ഇസ്രായീല്‍ എന്ന വാക്കെഴുതിയ ഭാഗം പിന്നിലേക്ക്‌ മടക്കിവെച്ചിട്ട്‌ ബാക്കി മാത്രം കാണിച്ചു. ആദ്യമേ അവര്‍ ചോദിച്ചത്‌ ഇത്‌ എവിടെയാണ്‌ കണ്ടത്‌ എന്നാണ്‌. അടുത്തുള്ള ടെലഫോണ്‍ ബൂത്തിലാണ്‌ എന്ന് ഞാന്‍ പറഞ്ഞില്ല. ഹുസൈന്‍ ഞാന്‍ കേള്‍ക്കെ അതു വായിച്ചു: 'ഇസ്രായീല്‍ ബായദ്‌ അസ്‌ ബീന്‍ ബറവദ്‌'. എന്നിട്ട്‌ അയാള്‍ തൊട്ടുമുന്‍പില്‍ കണ്ട ഒരു പ്ലാസ്റ്റിക്‌ സ്പൂണ്‍ കൈയിലെടുത്തിട്ട്‌ അത്‌ ഒടിച്ചുനുറുക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചു. ഇതാണ്‌ ഏതെങ്കിലും വസ്തുവിനെക്കുറിച്ച്‌ ആ വാക്കുകള്‍ കൊണ്ടുദ്ദേശിക്കുന്നത്‌ എന്ന് അയാള്‍ പറഞ്ഞു. എന്നിട്ട്‌ കൈവിരലുകള്‍ ഒന്നിച്ചുനേരേ പിടിച്ച്‌ ഒരാളുടെ മരണത്തെ സൂചിപ്പിക്കുന്ന രീതിയില്‍ കഴുത്തിനു മുന്‍പില്‍ നീക്കിക്കാണിച്ചു. ഇതാണ്‌ ഒരു വ്യക്തിയെക്കുറിച്ചാണ്‌ ഈ വാക്യമെങ്കില്‍ അര്‍ത്ഥമെന്നും പറഞ്ഞു. ഇസ്രായീല്‍ എന്ന വാക്ക്‌ ആ വാക്യത്തിന്റെ ആദ്യം വരുമ്പോള്‍ എന്താണര്‍ത്ഥമെന്ന് ഇപ്പോള്‍ എനിക്ക്‌ മനസ്സിലായി.


ഇറാനിലെ പതാകയുടെ നടുവില്‍ക്കാണുന്ന ചിഹ്നം മറ്റു പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞു. സിഖുകാരുടെ ചിഹ്നത്തെയാണതോര്‍മ്മിപ്പിച്ചത്‌. അത്രയ്ക്ക്‌ സാദൃശ്യമുണ്ടവയ്ക്കുതമ്മില്‍. പക്ഷെ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാകും അല്ലാഹു എന്ന്‌ അറബിയില്‍ കലാപരമായി എഴുതിയിരിക്കുന്നതാണെന്ന്‌.




ഇറാന്റെ പതാക (നടുവില്‍ സിഖുകാരുടേതിനോട്‌ സാമ്യമുള്ള ചിഹ്നവും കാണാം)




ഇന്ത്യയിലെ കാറുകളുടെ നമ്പര്‍ പ്ലെയ്‌റ്റില്‍ രാജ്യത്തിന്റെ പേരെഴുതാറില്ലല്ലൊ. സൗദിയില്‍ രാജ്യത്തിന്റെ പേരെഴുതുന്നുണ്ട്‌. എമിറേറ്റ്‌സിലാകട്ടെ, അതാത്‌ എമിറേറ്റിന്റെ പേരെഴുതുന്നു. ഇറാനിലും ഇതുപോലെ രാജ്യത്തിന്റെ പേരെഴുതുന്നു. പ്ലെയ്‌റ്റിന്റെ ഇടത്തേയറ്റത്ത്‌ Islamic Republic of Iran എന്നതിന്റെ ചുരുക്കമെഴുതിയിരിക്കുന്നു. വലത്തേയറ്റത്ത്‌ ഇറാനെന്ന് ഫാര്‍സിയിലും എഴുതിയിരിക്കുന്നു. 4 എന്ന അക്കം അറബികള്‍ എഴുതുന്ന രീതികൂടാതെ മറ്റൊരു രീതിയിലും ഇവര്‍ എഴുതുന്നു. 6 എന്ന അക്കവും ഇതുപോലെ രണ്ടുരീതിയില്‍ എഴുതുന്നു. അറബികള്‍ പൂജ്യത്തിന്‌ ഒരു കുത്തുമാത്രമിടുമ്പോള്‍ ഇവര്‍ ഒരു കൊച്ചുവൃത്തം ഉപയോഗിക്കുന്നു. അറബികള്‍ 3 എന്ന അക്കം പേന കൊണ്ടെഴുതുമ്പോള്‍ അച്ചടിയിലെ രണ്ടുപോലെയാണെഴുതുക. പക്ഷെ ഇവര്‍ അത്‌ അച്ചടിയിലുള്ളതുപോലെതന്നെ എഴുതുന്നു.




ഇറാനിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ്‌





സൗദിയിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ്‌




uaeയിലെ കാറിന്റെ നമ്പര്‍ പ്ലേറ്റ്‌




പേര്‍ഷ്യ എനിക്ക്‌ വലിയ ഇഷ്ടമാണ്‌. അത്‌ കാണണമെന്ന ആഗ്രഹം എപ്പോഴും മനസ്സിലുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ ഒരു ചെറിയ തുണ്ട്‌ കാണാന്‍ കഴിഞ്ഞു. എപ്പോഴെങ്കിലും ബാക്കികൂടി കാണാന്‍ കഴിയുമായിരിക്കും.





ഖിഷം എയര്‍പോര്‍ട്ടില്‍ക്കണ്ട നവ്‌റോസ്‌ അലങ്കാരം




p.s: തിരിച്ചുവരുന്ന സമയത്ത്‌ ഖിഷം എയര്‍പോര്‍ട്ടിന്റെ ഡിപാര്‍ച്ചര്‍ ടെര്‍മിനലില്‍ നില്‍ക്കുമ്പോള്‍ passport control എന്നെഴുതിയിരിക്കുന്ന ബോര്‍ഡില്‍ ഫാര്‍സിയില്‍ വീണ്ടും കസര്‍നാമ എന്ന വാക്കുതന്നെ എഴുതിയിരിക്കുന്നത്‌ കണ്ടു. അപ്പോള്‍ immigration എന്നല്ലേ അതിന്റെയര്‍ഥം? ഒരുപക്ഷേ പാസ്പോര്‍ട്ട്‌ എന്നായിരിക്കാം. ഇമ്മിഗ്രേഷനും അതേ വാക്കുപയോഗിക്കുന്നതായിരിക്കാം.

Sunday, November 11, 2007

"തനി പാണ്ടിസ്റ്റൈല്‌!"

ഇന്നലെ കിരണ്‍ ടിവിയില്‍ പാര്‍ത്ഥിപന്‍ കനവ്‌ എന്നോ മറ്റോ പേരുള്ള ഒരു തമിഴ്‌ സിനിമ കണ്ടു. ഈ സിനിമയില്‍ അല്‍പം മലയാളമുണ്ട്‌. മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും വളരെ നല്ല കാര്യങ്ങളേ അതില്‍ പറഞ്ഞിട്ടുള്ളൂ. കുറച്ചു മാസങ്ങള്‍ക്കുമുന്‍പ്‌ അസിന്‍ അഭിനയിച്ച ഒരു പാട്ടുസീന്‍ കണ്ടിരുന്നു. അസിന്‍ മലയാളിയും നായകന്‍ തമിഴനുമായിട്ടുള്ള ഫിലിമാണെന്നു തോന്നുന്നു. അതില്‍ നായകന്‍ പാടുന്നത്‌ മലയാളിയായ അവളെ കണ്ടപ്പോള്‍ അവന്‍ തമിഴ്‌ഭാഷ പോലും മറന്നു എന്നാണ്‌. കേരളത്തിന്റെ മനോഹരമായ പല ദൃശ്യങ്ങളും അതില്‍ കാണിച്ചു എന്നാണോര്‍മ്മ. പിന്നെ ഏതു ഫിലിം പിടിച്ചാലും അതില്‍ അല്‍പം മലയാളവും കേരളവും മനഃപൂര്‍വ്വം ഫിറ്റ്‌ ചെയ്യുന്ന മണിരത്നമെന്ന മഹാനായ ചലച്ചിത്രകാരനെക്കുറിച്ചുമറിയാം. ഇനിയും വേറെ ഏതൊക്കെ ഉദാഹരണങ്ങളാണ്‌ തമിഴ്‌ സിനിമ മലയാളത്തെയും കേരളത്തെയും ആദരിക്കുന്നതിന്റെ അടയാളമായി ചൂണ്ടിക്കാണിക്കേണ്ടതെന്ന്‌ എനിക്കറിയില്ല(ഞാന്‍ അധികം സിനിമകള്‍ കാണാറില്ല).

എങ്കിലും കണ്ടിടത്തോളം മലയാളം സിനിമകളില്‍ തമിഴന്മാരെക്കുറിച്ച്‌ അവജ്ഞയോടെയും പരിഹാസത്തോടെയും പറയുന്നതായാണ്‌ പൊതുവെ കണ്ടിട്ടുള്ളത്‌. ഉദാഹരണത്തിന്‌ ഒരാളുടെ വേഷം മോശമാണെന്നുപറയാന്‍ "എന്താടാ തനി പാണ്ടിലുക്കുണ്ടല്ലോ നിന്നെക്കാണാന്‍" എന്നായിരിക്കും മലയാളത്തിലെ ഡയലോഗ്‌. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പലതവണ ഞാന്‍ മലയാളം സിനിമകളില്‍ കണ്ടിട്ടുണ്ട്‌. നല്ല എന്തെങ്കിലും പരാമര്‍ശങ്ങളുണ്ടോ എന്നറിയില്ല, ഉണ്ടാകുമായിരിക്കാം(ഞാന്‍ അധികം സിനിമകള്‍ കാണാറില്ല).

ഇത്‌ മലയാളസിനിമയുടെ പ്രശ്നമാണോ? ഒരുപക്ഷേ മലയാളിയുടെതന്നെ ഒരു പ്രശ്നമായിരിക്കാം. അതിന്റെ ഒരു പ്രതിഫലനം മാത്രമായിരിക്കാം സിനിമയില്‍ കാണുന്നത്‌. എന്തായിരിക്കാം മലയാളിയുടെ ഈ വീക്ഷണത്തിനു കാരണം? മുന്‍പുമുതലേ എനിക്ക്‌ തോന്നിയിട്ടുള്ള ഒരു കാരണമുണ്ട്‌. കൊച്ചിയിലെ വാത്തുരുത്തി എന്നുപറയുന്ന സ്ഥലം തമിഴന്മാര്‍ കുടിയേറിത്താമസിക്കുന്ന ഒരു പ്രദേശമാണ്‌. മണ്ണുവെട്ടാണ്‌ അവരുടെ തൊഴില്‍. അടുത്തകാലം വരെ വലിയ വൃത്തിയും വെടിപ്പുമില്ലാത്ത ഒരു ചേരിയായിരുന്നു അത്‌. അവിടത്തെ ജനങ്ങളും ശുചിത്വത്തില്‍ അല്‍പം പിറകോട്ടായിരുന്നു(ഇപ്പോഴും താരതമ്യേന അല്‍പം പിറകോട്ടുതന്നെ). അടുത്തകാലം വരെ പഠിപ്പും വിവരവും ഇല്ലാത്തവരായിരുന്നു അവിടെ ഭൂരിഭാഗവും. തമിഴന്മാര്‍, തമിഴ്‌നാട്‌ എന്നൊക്കെ പറയുമ്പോള്‍ ഇവരും ഈ പ്രദേശവുമാണ്‌ ചെറുപ്പം മുതല്‍ എന്റെ മനസ്സിലേക്കു വന്നിട്ടുള്ളത്‌. തമിഴ്‌നാട്‌ മുഴുവനും ഇങ്ങനെയുള്ള സ്ഥലങ്ങളും ജനങ്ങളും ആണുള്ളത്‌ എന്ന് അന്ന് ഞാന്‍ കരുതി. കേരളത്തില്‍ കൂടുതലും ഇത്തരം വൃത്തിയിലും വെടിപ്പിലും പഠിപ്പിലും സംസ്കാരത്തിലും അല്‍പം പിന്നില്‍ നില്‍ക്കുന്ന, ചേറിലും ചെളിയിലും ജോലിചെയ്യുന്ന തൊഴിലാളികളായ തമിഴന്മാരാണുള്ളത്‌ എന്നുതോന്നുന്നു. മേല്‍പറഞ്ഞ കാര്യങ്ങളിലൊക്കെ മുന്നില്‍ നില്‍ക്കുന്ന തമിഴന്മാര്‍ കേരളത്തില്‍ അധികം ജോലി ചെയ്യുന്നില്ല എന്നുതോന്നുന്നു. കേരളം വിട്ടു പുറത്തുപോകാത്ത ഒരു മലയാളിയുടെ തെറ്റിദ്ധാരണയുടെ ഫലമായിരിക്കാം അവരെ നികൃഷ്ടജീവിയായി കാണാനുള്ള പ്രവണത. ഇത്തരത്തിലുള്ള ഒരു പ്രതിഭാസം സൗദി അറേബ്യയില്‍ കണ്ടിട്ടുണ്ട്‌. അവിടെ ജോലിചെയ്യുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും താരതമ്യേന താഴേക്കിടയിലുള്ള ജോലികള്‍ ചെയ്യുന്ന തൊഴിലാളികളാണ്‌. ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്നവര്‍ വളരെ വിരളം. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ മുഴുവന്‍ ഇത്തരത്തിലുള്ള ജനങ്ങളാണെന്നാണ്‌ അവിടെയുള്ള അറബികളുടെ ധാരണ. അതുകൊണ്ടുതന്നെ ഇന്ത്യക്കാരോട്‌ അവര്‍ ഭിക്ഷക്കാരോടെന്നവണ്ണം പെരുമാറുന്നു. അതുകൊണ്ടുതന്നെ ലോകധനികരുടെ പട്ടികയില്‍ അനേകം ഇന്ത്യക്കാരുണ്ടെന്നും അറബികളുപയോഗിക്കുന്ന ഹോട്ട്‌മെയില്‍ വികസിപ്പിച്ചത്‌ ഇന്ത്യക്കാരനാണെന്നും അമേരിക്കയില്‍ മുപ്പത്തഞ്ചു ശതമാനം ഡോക്ടര്‍മാര്‍ ഇന്ത്യക്കാരാണെന്നും മറ്റുമൊക്കെ കേള്‍ക്കുമ്പോള്‍ അതുള്‍ക്കൊള്ളാനും വിശ്വസിക്കാനും കഴിയാതെ അവര്‍ കണ്ണുമിഴിച്ചിരിക്കുകയും ചെയ്യുന്നു.

Tuesday, August 28, 2007

saudi, i love you! and hate you! സൗദീ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു! വെറുക്കുന്നു!


(note: each and every word of this post has been written in the light of my own experience and limited knowledge, and not as a result of any research. therefore, this is meant to be a very subjective post. so, if your opinions differ, it is quite normal.)


my home is where my feet are. this is how i used to think always. the entire world belongs to me! vasudhaiva kutumbakam!!?? thus, saudi arabia also became my home for a while. but now it's time to say goodbye. i'm off. i may never return to this place again. first, to delhi from here. i can't resist the urge to meet rakhi, to hug and kiss her and cry(she will burst into tears the moment she sees me. then i too will fail in holding back my tears!). and i'll plant a peck on her mummy's brow too. i also want to hold her drunkard yet sweethearted papa tight to myself, though it will only be hours later that he would recognize me if he is in a drunken state. then from there, i have to dart off to my home in kerala.

this land has given a lot to me. and yet snatched away many things from me. looking back at this moment of parting, what do i see? what is the feeling i have for this country? is it love? or hate? sure, there are enough reasons to love this part of the world. and to hate.. yeah, unfortunately, there are enough reasons to hate it too. and i tried hard to hate it for all the ugly faces it has shown me, but in vain. i now know that a hundred excuses to hate it fail to hold water when juxtaposed against one single excuse to love it.

warning: what follows is an account of my little joys and sorrows here in this land, which can be an extremely dull read. to save yourself from being bored to death, stop reading here and just take an about turn and run for your life in whichever direction you want!

my lazy stroll through the street was transformed to hell by children who pelted stones at me. i didn't scold or admonish them. neither did i chase them and apply my hard knuckles on their impudent skulls. all that can hardly bring about any difference in them. in fact, they are totally oblivious to what they do. it is just one of the numerous things that they have been practising for centuries or even millennia. these are the same people who threw stones at the prophet. it is just one of their favourite pastimes to throw stones at foreigners who walk in the streets, especially asians, as they are mostly labourers who pursue comparatively low-grade jobs, and hence despicable, slaves, in their eyes. is slavery not being haram an excuse for this attitude? these people can't be beaten by anyone in their racist tendencies. how can a people who believe that tribes and clans are above all else and have fought battles with their own race for the sake of their honour and keep picking rows from time to time in their names respect those that belong to other races? it has been almost one and a half millennia since the quran told that man has been divided into tribes and sects only in order to identify each other and that the most high in rank before god is the one most alert in one's faith. but alas! somehow, they have missed the point.

but they have something that most of us lack. it is one of the most prominent factors that prevent me from harbouring any feelings of hatred towards them. pure, innocent love. once they love you, they love you so truly and blindly that they don't hesitate in making any number of sacrifices for you. many of them are so naive. is it this same naiveness that takes away from them any inhibition in hurling stones at the passers-by whenever they feel an urge to do so? this land gave me a bunch of good friends. their friendship is enough for me to forget all my wrath to all others here. there are some other sweet memories too. this land even gifted me one of her darling daughters as my sweetheart for a while, though i couldn't get even a glimpse of her face hidden in the veil even once in spite of exchanging love and fondness and caring for each other for months. here, even love is incomplete when one has to bother about making sure from time to time that one's head still rests intact upon one's shoulders.

then there are those mutawwas(religious police) that prevent one from enjoying an evening outdoors. it's a rule that all shops and commercial establishments be closed when the call for prayer is heard from the mosques' loudspeakers. only after the prayers are over, i.e., after around half an hour, are they allowed to be reopened. during this time, the mutawwa-jeeps keep patrolling in the streets to check for any shops that are not closed and subject their owners to penalty. and, if they spot anyone loitering around without going to mosque to attend the prayers, they will be caught and taken with them. and prayers are there five times a day. when this is the present scenario of things, how could one be able to spend an evening outside breathing some fresh air? furthermore, there are no parks for loners. entry to parks is restricted to families only.

even refraining from going out and sitting in one's own room blogging away the time is risky in this place. and, what significance could a blog be of where there is no freedom of expression? yet, when the urge was too strong to resist, i too started a blog for the first time. in myspace( i never knew about blogger back then). but soon, somehow i started getting the uneasy feeling that my blog too was being under surveillance like many other websites. the long-bearded clerics were the people that controlled all internet services(it was only two or three months ago that the control was transferred to the communications department). so, all signals of my blog as well as webpages i visited had to pass through the servers of these clerics. when i heard the dreadful sounds of my heart thumping harder and harder, i looked no further. i deleted my blog straightaway. and burnt my precious handwritten diary too. and blogging remained just a dream for months. but dreams die hard. and i made yet another blog. this time in blogger. i started blogging anew with great care and alertness. still i kept getting the feeling that there was something wrong with my blog that might land me in trouble. in a short time, statcounter showed me that readers from some saudi i.p. addresses were spending hours diligently reading each and every post of mine. my heart started racing again. but this time, more than fear, disappointment and grief engulfed me. i didn't want to delete my blog once again. instead i started deleting one by one all the posts that others might 'feel bad about' or 'offensive'. but then, after this process, when i had a look at my blog, i felt as if i was looking at a blog written by someone else. it didn't look like mine at all. without further ado, i went to settings -> delete blog. and that was it! thus my second blog too vanished into thin air. both times, were there actually any authorities monitoring me? i can never be sure. perhaps it was all just my fear. anyway, once again, i lost all my connection with blogging for months. until i found out that there was an option to make use of a password and lock your blog. immediately i started yet another blog. before making any other settings, i switched off the feed. none other than me should read my blog! then i applied the password and locked my blog. none other than me should visit my blog! it's only after doing these that i made all other settings and started blogging again for the third time. and i blogged peacefully and secretly for several months. and i alone visited it and read it as a personal diary. by this time, it had been a little more than a year since king abdulla had sworn in as the new ruler of saudi arabia. and all had been witnessing the numerous steps of reforms taken by this liberal king unlike earlier monarchs in order to liberate the people from the shackles of ignorance and age-old orthodox superstitions and to march the country in the path of progress and modernity. human rights and freedom of expression started to be valued at least once in a while. journalists being taken prisoners for writing honest -- yet unpalatable to some -- accounts of what was going around started becoming a thing of history. like many others, i too drew a great deal of courage and fresh energy from all this. i couldn't wait further. i simply abandoned my password and kept the blog wide open for the world to see. and this very blog you are reading right now is it. but nervertheless nobody can be completely sure about anything. anything can happen any moment here. even today, i am startled by an unusual sound of something stirring nearby, irrespective of whether it is at the residence or the workplace or outdoors. each night i go to bed listening to the frightening sounds of my heavy heratbeats fearful of the dreaded knock at the door any moment.

nature has been always there to turn to when trust and confidence in humans seemed not to work. on one hand, even as the thick green of the date palms brought a glint to the eyes, i couldn't help but bow in the overwhelming awe elicited by the expanse of the sand dunes of the vast desert on the other. the queer pleasant feeling when the scorching summer wind blows past my face burning it is something i'm going to miss when i'm back home. the freedom to worship god could be the ultimate freedom one can expect here. there is hardly any considerable freedom in most other matters. hence i had to create a cute little closed world of my own. i savoured the nectar of the life in my own private little world. i learned to love loneliness. as osho says, it is not loneliness, but aloneness. loneliness is when you feel bored of it. it is when nobody is there with you. but aloneness is when you have yourself for company. it is when you enjoy being alone. as the saying goes, loneliness is not when you are alone and feel a gap between you and others, but when you feel a gap between you and yourself. perhaps i have always loved solitude, but back home there are rare chances of being alone. perhaps that is why i failed to notice it. now when i go back, searching for solitude is going to be one of my hard tasks.

i can't finish this post without jotting a few lines about the beloved monarch, king abdulla. he has been one of the reasons for me to love this country. all the previous rulers of this kingdom were living in their own closed worlds. with few diplomatic and friendly relationships with other countries, this nation remained an isolated island in the international scenario of things. which meant that even if someone attacked the kingdom that is weak in defence from outside, there will hardly be any country that would utter even a word in their favour, not to mention extend any support. perhaps it is a deep understanding of this drawback that set the new king on a round of trips around the nations, especially the third-world ones, of the world immediately after swearing in. he has been successful in forging a strong, cherishable bond with india within this short period of time. for the first time in the history of this nation where a female is not free to move around in public without a male chaperon from her family, a group of fifty female students from here made a trip to india to study about the country, without the black abaya that covers the body from head to toe or the veil that keeps the face hidden. a lot of girls work in various establishments today whereas it was forbidden until recently. where a lack of higher education facilities paved the path for the intellectual invasion from the west, abdulla took special interests in designing speedy proposals for new universities as a major step in the direction of moulding a self-reliant nation whose number of major universities could be counted with the fingers of a single hand. the freedom of the mass media such as newspapers and the internet is on the rise. whereas only about two years ago taking journalists prisoners was a usual news, now it has become history. blogger.com used to be blocked time and again. that has also moved to oblivion now. the practice of blocking blogs has also ended. the control of the internet network of the country which had been under the ministry of religious affairs until only a few months ago has now been transferred to the information ministry. the national tv channel that once aired not much other than quran recitation has now programs wherein mixed groups of boys and girls hold discussions on serious issues of the country. two human rights committees exist in saudi today. people don't hesitate anymore to approach the monarch directly in cases where they are denied justice. in a country devoid of cinema halls a film festival was conducted for the first time. even a fashion parade was held(eventhough only female spectators were allowed). book fairs are being conducted in a land where books, reading, readers, library, bookshops, all are rare species. in a nation whose constitution is the quran, the edicts of the clergy are rulings from the divine itself. but king abdulla intervened in many cases where the accused were innocent viewed from a human angle, although the religious judges had pronounced a decree of punishment for them, and unconditionally released them. there were no actions against the crimes of the clergy themselves until recent times. they were always considered above law, blemishless. but now, a group of clerics is facing trial in the court for crimes allegedly committed by them -- yet another first in saudi history. no doubt if the voluntary efforts made by the king in establishing friendship and unity among the middle-east nations that are at odds with each other continue the same way as now, he is going to win the nobel peace prize in the next five or ten years. i guess never has a ruler existed in this country who has been so loved and accepted by the expatriates and the citizens alike.

nevertheless there is a long way to go yet. and there is no idea as to how long it's going to take.

this is my final post from saudi arabia. it is a very very very incomplete and imperfect one. i have presented herein only a very vague profile of things. there are hundreds other reasons for me to like as well as dislike this nation. an attempt to state all of them will make this a tiringly lengthy post. moreover, i have not enough time for such an endeavour.

anyway, saudi, time's up. bye bye.

i love you!
and also hate,.. err..no.. still trying to hate, you!






the tents of bedouins

മരുഭൂമിയിലെ ബദുക്കളുടെ കൂടാരങ്ങള്‍





.





mighty waves and tiny ripples വന്‍തിരമാലകളും കുഞ്ഞോളങ്ങളും


.





the ship

കപ്പല്‍





.






date-palm groves

കണ്ണിനു കുളിരേകും ഈന്തപ്പനത്തോപ്പുകള്‍




.





saudi females (sometimes i call them black ghosts (not to ridicule, just for fun :) )
സൗദിസ്ത്രീകള്‍ (ഇവരെ ചിലപ്പോഴൊക്കെ ഞാന്‍ കറുത്തഭൂതങ്ങള്‍ എന്നു വിളിക്കുന്നു(പരിഹസിക്കാനല്ല, തമാശയ്ക്ക്‌ :) )




.





saudi males (sometimes i call them white ghosts (not to ridicule, just for fun :) )


സൗദിപുരുഷന്മാര്‍ (ഇവരെ ചിലപ്പോഴൊക്കെ ഞാന്‍ വെളുത്തഭൂതങ്ങള്‍ എന്നു വിളിക്കുന്നു(പരിഹസിക്കാനല്ല, തമാശയ്ക്ക്‌ :) )



.


it's the season of dates..

കാരക്ക കായ്ക്കുന്ന നാടിന്റേ... മധുവൂറും കിസ്സ പറഞ്ഞാട്ടേ.. :)


.





a sulaimani break !


ഒരു സുലൈമാനി ബ്രെയ്‌ക്ക്‌ !



.


an arab and his kids enjoying a leisure horsecart-ride: a scene from a park


ഒരറബിയും മക്കളും കുതിരവണ്ടിയില്‍ ഉല്ലാസസവാരിയില്‍: ഒരു പാര്‍ക്കിലെ ദൃശ്യം




.




a rock-carved poem by nature


പ്രകൃതി കല്ലില്‍ കൊത്തിവെച്ച കവിത




.




a kabsa break!


ഒരു കബ്‌സ ബ്രെയ്‌ക്ക്‌!



.



sunset in the oasis


മരുപ്പച്ചയിലെ സൂര്യാസ്തമയം




.




the ruler of the hearts: king abdullah


അബ്ദുള്ളാരാജാവ്‌: ഹൃദയങ്ങളെ ഭരിക്കുന്ന ഭരണാധികാരി






(അറിയിപ്പ്‌: ഇതിലുള്ള ഓരോ വാക്കും എന്റെ സ്വന്തം അനുഭവത്തിന്റെയും പരിമിതമായ അറിവിന്റെയും വെളിച്ചത്തിലെഴുതിയതാണ്‌; ഒരു ഗവേഷണത്തിന്റെയോ പഠനത്തിന്റെയോ ഫലമായി ഉണ്ടായതല്ല. അതുകൊണ്ട്‌ തന്നെ ഇത്‌ വളരെ വ്യക്തിനിഷ്ടമായ ഒരു പോസ്റ്റാണ്‌. അപ്പോള്‍ നിങ്ങളുടെ വീക്ഷണത്തില്‍ വ്യത്യാസങ്ങളുണ്ടെങ്കില്‍ അത്‌ സ്വാഭാവികം മാത്രം)


എന്റെ കാല്‌ കുത്തിയിരിക്കുന്നിടം എന്റെ നാട്‌. അങ്ങനെ ഞാന്‍ എപ്പോഴും കരുതിയിരുന്നു. ലോകം മുഴുവന്‍ എന്റേത്‌. വസുധൈവ കുടുംബകം!!?? അങ്ങനെ സൗദി അറേബ്യയും കുറച്ചുനാളത്തേക്ക്‌ എന്റെ നാടായി മാറി. പക്ഷേ ഇപ്പോള്‍ വിടപറയാന്‍ സമയമായിരിക്കുന്നു. ഞാന്‍ പോകുന്നു. ഇനിയൊരിക്കലും ഇങ്ങോട്ട്‌ തിരിച്ചുവന്നുവെന്നു വരില്ല. ആദ്യം ഡെല്‍ഹിയിലേക്ക്‌. രാഖിയെ കാണണം. കെട്ടിപ്പിടിച്ച്‌ ഉമ്മവെക്കണം, കരയണം(എന്നെ കാണുമ്പോഴേ അവള്‍ കരയും, അപ്പോള്‍ ഞാനും കരഞ്ഞുപോകും!). അവളുടെ മമ്മിയുടെ നെറ്റിയിലും ചുംബിക്കണം. മുഴുകുടിയനെങ്കിലും തങ്കം പോലത്തെ ഹൃദയമുള്ള അവളുടെ പപ്പയെയും കെട്ടിപ്പുണരണം (ലഹരിയിലാണെങ്കില്‍ പുണര്‍ന്നത്‌ ഞാനാണെന്ന് അറിയുക മണിക്കൂറുകള്‍ കഴിഞ്ഞ്‌ ലഹരിയിറങ്ങുമ്പോഴായിരിക്കും, എങ്കിലും). എന്നിട്ട്‌ അവിടെനിന്ന് കേരളത്തിലേക്ക്‌, വീട്ടിലേക്ക്‌ പോകണം.

ഈ നാട്‌ എനിക്ക്‌ പലതും തന്നു. പലതും തട്ടിപ്പറിച്ചു. പിരിയുന്ന ഈ വേളയില്‍ ഒന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ഈ നാടിനോട്‌ എനിക്ക്‌ എന്തു വികാരമാണുള്ളത്‌. സ്നേഹമോ വെറുപ്പോ? സ്നേഹിക്കാന്‍ വേണ്ടുവോളം കാരണങ്ങളുണ്ട്‌. വെറുക്കാന്‍.... വെറുക്കാനും വേണ്ടുവോളം കാരണങ്ങളുണ്ട്‌. വെറുക്കണമെന്ന് ആഗ്രഹമുണ്ട്‌. വെറുക്കാന്‍ ശ്രമിച്ചുനോക്കി. എങ്കിലും പറ്റിയില്ല. വെറുക്കാന്‍ നൂറു കാരണമുണ്ടെങ്കിലും സ്നേഹിക്കാനുള്ള ഒരു കാരണം മതി അതൊക്കെ നിഷ്‌പ്രഭമാക്കാന്‍ എന്നു മനസ്സിലായി.

മുന്നറിയിപ്പ്‌: ഇനി എന്റെ പരിഭവങ്ങളുടെയും കൊച്ചുകൊച്ചുസന്തോഷങ്ങളുടെയും ഭാണ്ഡം ഞാന്‍ അഴിക്കാന്‍ പോകുകയാണ്‌. ബോറടി താങ്ങാന്‍ തയ്യാറല്ലെങ്കില്‍ വായനനിര്‍ത്തി ഇവിടെത്തന്നെ അബൗട്ട്‌ ടേണ്‍ അടിച്ച്‌ വേറെയെങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെടുക!

വഴിയിലൂടെ നടന്നുപോയപ്പോള്‍ സൗദിക്കുട്ടികള്‍ കല്ലെറിഞ്ഞു. ഞാന്‍ അവരെ ചീത്തവിളിച്ചില്ല. ഓടിച്ചിട്ടുപിടിച്ച്‌ തലക്ക്‌ കിഴുക്കിയില്ല. അതൊന്നും ചെയ്തതുകൊണ്ട്‌ ഒരു മാറ്റവും അവര്‍ക്ക്‌ വരാനില്ല. അവര്‍ ചെയ്യുന്നത്‌ എന്താണെന്ന് അവര്‍ക്ക്‌ ഒരുപിടിയുമില്ല. ഇന്നലെമുതലൊന്നുമല്ല, നൂറ്റാണ്ടുകളോ സഹസ്രാബ്ദങ്ങള്‍ തന്നെയോ ആയിട്ട്‌ അവര്‍ പിന്തുടര്‍ന്നുവരുന്ന ചില അനാവശ്യകാര്യങ്ങളിലൊന്ന് മാത്രമാണിത്‌. പ്രവാചകനെപ്പോലും കല്ലെറിഞ്ഞോടിച്ചവരല്ലെ. വഴിയിലൂടെ പോകുന്ന വിദേശികളെ, പ്രത്യേകിച്ച്‌ ഏഷ്യക്കാരെ കല്ലെറിയുക കുട്ടികളുടെ ഒരു നേരമ്പോക്ക്‌ മാത്രം. കാരണം ആ വിദേശികളില്‍ കൂടുതലും കൂലിവേല ചെയ്യുന്നവരാണ്‌, അതുകൊണ്ട്‌ അവരുടെ ദൃഷ്ടിയില്‍ നികൃഷ്ടര്‍, അടിമകള്‍! അടിമത്തം ഹറാമല്ലല്ലോ, അതുകൊണ്ടായിരിക്കാം. പോരാത്തതിന്‌ വംശീയവിവേചനത്തിന്റെ കാര്യത്തില്‍ ഇവരെ ആര്‍ക്ക്‌ തോല്‍പ്പിക്കാന്‍ കഴിയും? ഗോത്രവും ജാതിയും തറവാട്ടുമഹിമയും എല്ലാറ്റിനേക്കാളും വലുതെന്ന് കരുതുന്ന, അതിന്റെയൊക്കെ പേരില്‍ സ്വന്തം വംശത്തില്‍പ്പെട്ടവരോടുതന്നെ യുദ്ധങ്ങള്‍ ചെയ്തിട്ടുള്ള, ഇന്നും കലഹിക്കുന്ന, ഇവര്‍ മറ്റുള്ള വംശങ്ങളില്‍പ്പെട്ട ആള്‍ക്കാരെ എങ്ങനെ ബഹുമാനിക്കാന്‍? മനുഷ്യനെ വിവിധഗോത്രങ്ങളും സമുദായങ്ങളും ഒക്കെ ആക്കിമാറ്റിയത്‌ പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടിമാത്രമാണെന്നും ദൈവത്തിന്റെ മുന്നില്‍ ഏറ്റവും മഹത്വമുള്ളവന്‍ ഏറ്റവും വിശ്വാസമുള്ളവന്‍ മാത്രമാണെന്നും ഖുറാന്‍ പറഞ്ഞുവെച്ചിട്ട്‌ ഏതാണ്ട്‌ ഒന്നര സഹസ്രാബ്ദമായി. ഇതുവരെ അവര്‍ക്ക്‌ അതിന്റെ പൊരുള്‍ മനസ്സിലായില്ല.

എങ്കിലും ഇവര്‍ക്കൊന്നുണ്ടല്ലോ നമുക്കു പലര്‍ക്കും ഇല്ലാത്തത്‌. ആ ഒന്നുതന്നെയാണ്‌ ഇവരെ വെറുക്കുന്നതില്‍നിന്ന് എന്നെ ശക്തമായി തടഞ്ഞുനിര്‍ത്തുന്നത്‌. കറയില്ലാത്ത സ്നേഹം. സ്നേഹിച്ചുപോയാല്‍ പിന്നെ ഹൃദയം പറിച്ച്‌ കൈയ്യിലെടുത്തുവെച്ചുതരും. അഥവാ ശുദ്ധമനസ്സ്‌. ആ ശുദ്ധസ്വഭാവം കൊണ്ടുതന്നെയാണോ എറിയണമെന്നുതോന്നുമ്പോള്‍ മുന്നും പിന്നും നോക്കാതെ കല്ലെടുത്തെറിയുന്നത്‌? ഒരുപിടി നല്ല സുഹൃത്തുക്കളെ തന്നു ഈ നാട്‌. അവരുടെ സ്നേഹം മതി ബാക്കിയുള്ള എല്ലാവരോടുമുള്ള ദേഷ്യം മാഞ്ഞുപോകാന്‍. പിന്നെ, മറ്റു ചില നല്ല ഓര്‍മ്മകളും കൂട്ടിനുണ്ട്‌. ഇവളുടെ ഒരു പ്രിയപുത്രിയെ ഒരു കാമിനിയായിപ്പോലും അല്‍പകാലത്തേക്ക്‌ ഈ നാട്‌ എനിക്ക്‌ തന്നു. മാസങ്ങളോളം സല്ലപിച്ചിട്ടും സ്നേഹം പങ്കുവെച്ചിട്ടും ഒരു തവണപോലും മുഖത്തെ മൂടുപടം മാറ്റി മുഖമൊന്നു കാണാന്‍ കഴിഞ്ഞില്ലെങ്കിലും! തല കഴുത്തിനുമുകളില്‍ത്തന്നെയുണ്ട്‌ എന്ന് കൂടെക്കൂടെ ഉറപ്പുവരുത്തുന്നതിന്റെ ബദ്ധപ്പാടിനിടയില്‍ പ്രണയം പോലും എത്ര അപൂര്‍ണ്ണമായിപ്പോകുന്നു.

പുറത്തിറങ്ങി ഉലാത്താന്‍ താല്‍പര്യമില്ലാത്തത്‌ കല്ലെറിയുന്നതുകൊണ്ട്‌ മാത്രമല്ല, മതപ്പോലീസിന്റെ ശല്യം കൊണ്ടുകൂടിയാണ്‌. നമസ്കാരത്തിനായി ബാങ്ക്‌ വിളിച്ചാല്‍ കടകളും മറ്റു സ്ഥാപനങ്ങളും ഒക്കെ അടച്ചുപൂട്ടുക എന്നാണ്‌ നിയമം. അരമണിക്കൂറെങ്കിലും കഴിഞ്ഞ്‌, പള്ളിയില്‍ പ്രാര്‍ഥന കഴിയുമ്പോഴേ തുറക്കാന്‍ അനുവാദമുള്ളൂ. അടക്കാത്ത കടകളെ നിര്‍ബന്ധിച്ചടപ്പിക്കാനും ശിക്ഷാനടപടികള്‍ക്ക്‌ വിധേയമാക്കാനും വണ്ടിയില്‍ റോന്തുചുട്ടുന്ന മുത്തവ്വമാര്‍(മതപ്പോലീസുകാര്‍) ആരെയെങ്കിലും പള്ളിയില്‍ പോകാതെ നില്‍ക്കുന്നതുകണ്ടാല്‍ പിടിച്ചുകൊണ്ടുപോകും. പ്രാര്‍ത്ഥന ഒരുദിവസത്തില്‍ അഞ്ചുനേരമുണ്ടുതാനും. ഈ ചുറ്റുപാടില്‍ എങ്ങനെയാണ്‌ പുറത്തുപോയി ശുദ്ധവായു ശ്വസിച്ചുകൊണ്ട്‌ ഒരു സായാഹ്നമാസ്വദിക്കുന്നത്‌? പിന്നെ, പാര്‍ക്കുകള്‍ കുടുംബസമേതമായി പോകുന്നവര്‍ക്ക്‌ മാത്രം പ്രവേശനമുള്ള സ്ഥലമാണ്‌. ഒറ്റക്കു പോകുന്നവര്‍ക്കോ ബാചലേഴ്‌സിനോ അവിടെ പ്രവേശനം നിഷിദ്ധം!

പുറത്തെങ്ങും പോകാതെ മുറിയിലിരുന്ന് ബ്ലോഗെഴുതുകയോ മറ്റോ ചെയ്യാമെന്നുവെച്ചാല്‍പ്പോലും എത്ര പേടിക്കണം. അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത രാജ്യത്ത്‌ ബ്ലോഗിനെന്തര്‍ത്ഥം. എങ്കിലും ആഗ്രഹം പിടിച്ചുനിര്‍ത്താന്‍ പറ്റാതായപ്പോള്‍ ആദ്യമായി ഒരു ബ്ലോഗ്‌ തുടങ്ങി. myspace-ല്‍.(blogger-നെക്കുറിച്ച്‌ അറിയില്ലായിരുനു എനിക്ക്‌). പക്ഷേ അധികം വൈകാതെതന്നെ ആരൊക്കെയോ എന്റെ ബ്ലോഗ്‌ കാര്യമായി നിരീക്ഷിക്കുന്നോ എന്ന് എനിക്കുതോന്നി. മതവകുപ്പിലെ താടിനീട്ടിയ മതമേധാവികളാണ്‌ ഇന്റര്‍നറ്റ്‌ നിയന്ത്രിച്ചിരുന്നത്‌(രണ്ടുമൂന്നു മാസം മുന്‍പ്‌ മാത്രമാണ്‌ കമ്മ്യൂണിക്കേഷന്‍സ്‌ വകുപ്പിലേക്ക്‌ നിയന്ത്രണം കൈമാറിയത്‌). അപ്പോള്‍ എന്റെ ബ്ലോഗിന്റെയും ഞാന്‍ സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റുകളുടെയും എല്ലാ സിഗ്നലുകളും മതമേധാവികളുടെ സര്‍വറില്‍ക്കൂടി കടന്നുവേണം വരാനും പോകാനും. ഹൃദയം പടപടാ ഇടിച്ചുതുടങ്ങിയപ്പോള്‍ ഒന്നും ആലോചിക്കാന്‍ നില്‍ക്കാതെ ബ്ലോഗ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്തു. എഴുതിയിരുന്ന പ്രിയപ്പെട്ട ഡയറിയും കത്തിച്ചു. പിന്നെ കുറച്ചുമാസങ്ങള്‍ ബ്ലോഗെഴുത്ത്‌ ഒരു സ്വപ്നം മാത്രമായി മനസ്സില്‍ അവശേഷിച്ചു. പക്ഷേ സ്വപ്നങ്ങളെ കുഴിച്ചുമൂടുന്നതില്‍ ആരെങ്കിലും വിജയിച്ചിട്ടുണ്ടോ. മാസങ്ങള്‍ക്കുശേഷം വീണ്ടും ഉണ്ടാക്കി ഒരു ബ്ലോഗ്‌. ഇത്തവണ blogger-ല്‍. കഴിയുന്നതും സൂക്ഷിച്ച്‌ ബ്ലോഗെഴുതാന്‍ തുടങ്ങി. എന്നിട്ടും എന്തോ ഒക്കെ കുഴപ്പങ്ങള്‍ എന്റെ ബ്ലോഗിന്‌ ഉള്ളതുപോലെ തോന്നി. അധികം കഴിയുന്നതിനുമുന്‍പെ statcounter എനിക്ക്‌ കാണിച്ചുതന്നു സൗദിയിലെ ചില ഐപ്പി അഡ്രസ്സുകളില്‍നിന്ന് ആരൊക്കെയോ മണിക്കൂറുകളോളം കുത്തിയിരുന്ന് എന്റെ ഓരോ പോസ്റ്റും വായിക്കുന്നുവെന്ന്. വീണ്ടും ഹൃദയം പടപടാ ഇടിക്കാന്‍ തുടങ്ങി. ഇപ്രാവശ്യം ഭയത്തേക്കാളും കൂടുതല്‍ ദുഃഖവും നിരാശയുമാണ്‌ തോന്നിയത്‌. ബ്ലോഗ്‌ വീണ്ടും ഡിലീറ്റ്‌ ചെയ്യാന്‍ മനസ്സനുവദിച്ചില്ല. അതുകൊണ്ട്‌ ആര്‍ക്കെങ്കിലും പ്രശ്നമായി തോന്നാനിടയുള്ള പോസ്റ്റുകള്‍ ഓരോന്നും കുത്തിയിരുന്ന് ഡിലീറ്റ്‌ ചെയ്തു. ബാക്കിയുള്ള പോസ്റ്റുകളെ അങ്ങനെ തന്നെ വെച്ചു. പക്ഷെ അതിനുശേഷം ബ്ലോഗ്‌ മൊത്തത്തില്‍ ഒന്നോടിച്ചുനോക്കിയപ്പോള്‍ അതെന്റെ ബ്ലോഗ്‌ പോലെ തോന്നിയില്ല. മറ്റാരുടെയോ ബ്ലോഗ്‌ വായിക്കുന്നതുപോലെ തോന്നി. പിന്നെ വൈകിയില്ല. settings-> delete blog. അങ്ങനെ ആ ബ്ലോഗിനോടും വിടപറഞ്ഞു. പക്ഷേ രണ്ടുതവണയും യഥാര്‍ത്ഥത്തില്‍ ഞാനുദ്ദേശിച്ച രീതിയില്‍ ആരെങ്കിലും എന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നോ? ഒരുപക്ഷേ എല്ലാം എന്റെ തോന്നലായിരുന്നിരിക്കാം. ഏതായാലും വീണ്ടും മാസങ്ങളോളം ബ്ലോഗിങ്ങും ഞാനും തമ്മില്‍ യാതൊരു ബന്ധവുമുണ്ടായില്ല. അതിനുശേഷമാണ്‌ ബ്ലോഗ്‌ പാസ്സ്‌വേഡിട്ട്‌ ലോക്ക്‌ ചെയ്യാനുള്ള സംവിധാനം വന്നത്‌ അഥവാ ആ സംവിധാനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. അങ്ങനെ വീണ്ടും തുടങ്ങി മറ്റൊരു ബ്ലോഗ്‌. ആദ്യമേ സെറ്റിങ്ങ്‌സില്‍ പോയി feed ഓഫ്‌ ചെയ്തുവെച്ചു. ഞാനല്ലാതെ മറ്റൊരാളും എന്റെ ഒരു പോസ്റ്റും വായിക്കണ്ട! പാസ്സ്‌വേഡിട്ട്‌ ലോക്ക്‌ ചെയ്യുകയും ചെയ്തു. ഞാനല്ലാതെ മറ്റാരും എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കണ്ട! അങ്ങനെ കുറച്ചുമാസം അടച്ചുപൂട്ടിയിരുന്ന് ബ്ലോഗ്‌ ചെയ്തു. ഒരു സ്വകാര്യഡയറിയെന്ന പോലെ ഞാന്‍ മാത്രം അത്‌ സന്ദര്‍ശിക്കുകയും വായിക്കുകയും ചെയ്തു. പക്ഷേ ഈ സമയമായപ്പോഴേക്കും അബ്ദുള്ള രാജാവ്‌ അധികാരമേറ്റിട്ട്‌ ഒരുവര്‍ഷം കഴിഞ്ഞിരുന്നു. സൗദിയുടെ ചരിത്രത്തില്‍ മറ്റൊരു ഭരണാധികാരിയുടെയും കാലങ്ങളില്‍ നടക്കാത്ത പല പുരോഗമനപരമായ മാറ്റങ്ങളും ഇദ്ദേഹത്തിന്റെ കീഴില്‍ നടക്കുന്നതിന്‌ എല്ലാവരും സാക്ഷ്യം വഹിച്ചു. മനുഷ്യാവകാശത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വല്ലപ്പോഴുമെങ്കിലും അല്‍പസ്വല്‍പമൊക്കെ വിലകല്‍പ്പിക്കപെട്ടു. ഉള്ള കാര്യം തുറന്നെഴുതുന്നതിന്‌ പത്രപ്രവര്‍ത്തകരെ ജയിലില്‍പ്പിടിച്ചിടുക എന്നത്‌ പഴങ്കഥയാകാന്‍ തുടങ്ങി. മറ്റു പലരെയും പോലെ എനിക്കും അല്‍പസ്വല്‍പം ഊര്‍ജ്ജവും ധൈര്യവുമൊക്കെ കിട്ടി. പിന്നെ ഒന്നും നോക്കിയില്ല. പാസ്സ്‌വേഡ്‌ ഒക്കെ ദൂരെക്കളഞ്ഞു. ബ്ലോഗ്‌ തുറന്നുമലര്‍ത്തിയിട്ട്‌ എഴുതാന്‍ തുടങ്ങി. ആ ബ്ലോഗാണ്‌ എന്റെ ഈ ബ്ലോഗ്‌. ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍ എന്ന് ആള്‍ക്കാര്‍ പറയുന്നു. അതുകൊണ്ടാണോ ആവോ. എങ്കിലും ഇപ്പോഴും ഒന്നും അത്ര ഉറപ്പിക്കാന്‍ പറ്റില്ല. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഇപ്പോഴും വീട്ടിലായാലും ജോലിസ്ഥലത്തായാലും പുറത്തായാലും അസാധാരണമായ ഒരനക്കമോ ശബ്ദമോ കേട്ടാല്‍ ഞാന്‍ ഞെട്ടിത്തിരിഞ്ഞുനോക്കിപ്പോകുന്നു. എപ്പോഴാണ്‌ വാതിലില്‍ ഒരു മുട്ടുകേള്‍ക്കുക എന്നു ഭയന്നുകൊണ്ട്‌ ഓരോ രാത്രിയും ഹൃദയമിടിപ്പുകളുടെ ഭയപ്പെടുത്തുന്ന ശബ്ദം ശ്രവിച്ചുകൊണ്ട്‌ ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നു.

മനുഷ്യനോടുള്ള ആത്മവിശ്വാസം കൈവിട്ടുപോകുമ്പോഴൊക്കെ കൂട്ടിന്‌ പ്രകൃതിയുണ്ടായിരുന്നു എപ്പോഴും. ഒരു വശത്ത്‌ ഈന്തപ്പനകളുടെ തിങ്ങിയ പച്ച കണ്ണുകളെയും കരളിനെയും കുളിരണിയിച്ചപ്പോള്‍ മറുവശത്ത്‌ മണല്‍ക്കൂനകള്‍ പരന്ന മരുഭൂമിയുടെ അപാരത മനസ്സില്‍ നിറച്ച വിസ്മയമുള്‍ക്കൊള്ളാന്‍ കഴിയാതെ കൈകൂപ്പിപ്പോയി! വേനലിലെ കൊടുംചൂടുള്ള കാറ്റ്‌ മുഖത്തെ പൊള്ളിച്ച്‌ തഴുകിനീങ്ങുമ്പോഴുള്ള അനുഭൂതി നാട്ടിലില്ലല്ലോ. ദൈവത്തെ ആരാധിക്കുവാനുള്ള സ്വാതന്ത്ര്യമല്ലാതെ മറ്റു പല കാര്യങ്ങളിലും കാര്യമായ സ്വാതന്ത്ര്യമില്ലാത്തതുകൊണ്ട്‌ എനിക്ക്‌ എന്റേതായ ഒരു ലോകം രൂപപ്പെടുത്തേണ്ടിവന്നു. ആ ചിന്തകളുടെയും ഭാവനകളുടെയും സ്വതന്ത്രമായ ലോകത്ത്‌ ഞാന്‍ മനോഹരമായി ജീവിച്ചു. ഏകാന്തതയുടെ മധു വേണ്ടുവോളം നുകര്‍ന്നു. അങ്ങനെ ഏകാന്തതയെ സ്നേഹിക്കാന്‍ ഈനാട്‌ എന്നെ പഠിപ്പിച്ചു. ഒരുപക്ഷേ ഏകാന്തതയെ എനിക്കെന്നും ഇഷ്ടമായിരുന്നിരിക്കണം. പക്ഷേ നാട്ടില്‍ ഏകാന്തമായിരിക്കാനുള്ള അവസരങ്ങളില്ലാത്തതുകൊണ്ടായിരിക്കണം എനിക്കത്‌ മനസ്സിലാകാതെ പോയത്‌. ഇനി നാട്ടില്‍ പോകുമ്പോള്‍ ഏകാന്തത തേടിയലയുക എന്നതായിരിക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.

എനിക്ക്‌ പ്രിയപ്പെട്ട രാജാവായ അബ്ദുള്ളയെക്കുറിച്ച്‌ രണ്ടുവാക്ക്‌ പറയാതെ ഈ പോസ്റ്റ്‌ എങ്ങനെ അവസാനിപ്പിക്കും? സൗദിയെ സ്നേഹിക്കാനുള്ള ഒരു പ്രധാനകാരണം അദ്ദേഹമാണല്ലോ. മുന്‍പുണ്ടായിരുന്ന സൗദി ഭരണാധികാരികള്‍ക്കൊക്കെ ഞാനും എന്റെ തട്ടാനും എന്ന ചിന്താഗതിയായിരുന്നു. ഒരു രാജ്യവുമായും നേരേചൊവ്വെയുള്ള നയതന്ത്രബന്ധങ്ങള്‍ സ്ഥാപിക്കാതെ ഈ രാജ്യത്തെ ഒരു ഒറ്റപ്പെട്ട ദ്വീപ്‌ പോലെയാക്കി മാറ്റി. പ്രതിരോധകാര്യങ്ങളിലും മറ്റും ഇത്ര ദുര്‍ബലമായ ഒരു രാജ്യത്തെ ആരെങ്കിലും കേറി ആക്രമിച്ചാല്‍പോലും പിന്തുണച്ചുകൊണ്ട്‌ ഒരു വാക്കുപോലും പറയാന്‍ ഒരു രാജ്യവും ഉണ്ടാകില്ല എന്നര്‍ത്ഥം. ഈ കുഴപ്പം ശരിക്ക്‌ മനസ്സിലാക്കിയതുകൊണ്ടാവണം അദ്ദേഹം അധികാരമേറ്റയുടനെ പ്രധാനരാജ്യങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ പോയത്‌. പ്രത്യേകിച്ച്‌ മൂന്നാം ലോകരാഷ്ട്രങ്ങള്‍. ഇന്ത്യയുമായി വളരെ നല്ല ഒരു ബന്ധം അദ്ദേഹം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. വീട്ടിലെ ആണുങ്ങള്‍ കൂടെയില്ലാതെ ഒറ്റക്ക്‌ എവിടെയും പെണ്ണുങ്ങള്‍ക്ക്‌ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍നിന്ന് അമ്പതോളം പെണ്‍കുട്ടികളുടെ സംഘം ഇന്ത്യയെ അറിയാനായി ഇന്ത്യയിലേക്ക്‌ യാത്രനടത്തി. ശരീരം മൂടുന്ന കറുത്ത അബായയോ മുഖം മൂടുന്ന മൂടുപടമോ ഇല്ലാതെ. ഇത്‌ സൗദിചരിത്രത്തിലാദ്യം. പെണ്ണുങ്ങള്‍ക്ക്‌ ജോലി ചെയ്യാന്‍ അനുവാദമില്ലാതിരുന്ന നാട്ടില്‍ ഇന്ന് പല സ്ഥാപനങ്ങളിലും പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ പോരായ്മ പാശ്ചാത്യശക്തികള്‍ക്ക്‌ ഈ നാടിനെ ചൂഷണം ചെയ്യാനുള്ള വളം വെച്ചുകൊടുത്തതുകാരണം അബ്ദുള്ള നാടൊട്ടുക്കും പുതിയ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാനുള്ള സത്വരനടപടികള്‍ കൈക്കൊണ്ടു. കാരണം ഇന്ന് ഇവിടെ നിലവിലുള്ള യൂണിവേഴ്‌സിറ്റികളുടെ എണ്ണം ഒരു കൈയ്യിന്റെ വിരലുകള്‍ കൊണ്ടെണ്ണിത്തീര്‍ക്കാന്‍ പറ്റും. പത്രം, ഇന്റര്‍നറ്റ്‌ തുടങ്ങിയ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. രണ്ടുവര്‍ഷം മുന്‍പ്‌ പത്രപ്രവര്‍ത്തകരെ ജയിലിലടയ്ക്കുക പതിവായിരുന്നെങ്കില്‍ ഇന്നത്‌ പഴങ്കഥയായിരിക്കുന്നു. ഇന്റര്‍നറ്റില്‍ മുന്‍പ്‌ blogger.com എത്ര പ്രാവശ്യം ബ്ലോക്ക്‌ ചെയ്തിരിക്കുന്നു! ഇന്ന് അതും ഇല്ല. എത്രയോ ബ്ലോഗുകള്‍ മുന്‍പ്‌ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ആ പ്രവണതയും ഇന്ന് ഏതാണ്ട്‌ അവസാനിച്ചിരിക്കുന്നു. എതാനും മാസങ്ങള്‍ക്കുമുന്‍പ്‌വരെ മതമേധാവികള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഇന്റര്‍നറ്റ്‌ ശൃംഖല ഇന്ന് അവരുടെ കൈയ്യില്‍നിന്ന് വേര്‍പ്പെടുത്തി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. ഖുറാന്‍ പാരായണം മാത്രം കാണിച്ചുകൊണ്ടിരുന്ന സൗദിടെലിവിഷനില്‍ ഇന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. രണ്ട്‌ മനുഷ്യാവകാശകമ്മിറ്റികള്‍ ഇന്ന് സൗദിയില്‍ പ്രവര്‍ത്തിക്കുന്നു. നീതി ലഭിക്കാത്ത കേസുകളില്‍ നിവേദനവുമായി ജനത്തിന്‌ രാജാവിനെ നേരിട്ടുകണ്ട്‌ സങ്കടം ബോധിപ്പിക്കാമെന്നുവന്നു. സിനിമാശാലകളില്ലാത്ത നാട്ടില്‍ ജിദ്ദയില്‍ ഫിലിം ഫെസ്റ്റിവല്‍ നടന്നു. സ്ത്രീകളുടെ ഫാഷന്‍ പരേഡും നടന്നു ഇവിടെ(സ്ത്രീകള്‍ക്ക്‌ മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ എങ്കില്‍ക്കൂടി). പുസ്തകങ്ങളും വായനയും അറിവുനേടലും പുസ്തകപ്രേമികളും ഒക്കെ അപൂര്‍വ്വസംഗതികളായ നാട്ടില്‍ ആദ്യമായി പുസ്തകമേളയും നടന്നു. ഖുറാന്‍ ഭരണകൂടമായിട്ടുള്ള നാട്ടില്‍ മതമേധാവികളുടെ വിധികല്‍പനകള്‍ ദൈവികകല്‍പനകള്‍ തന്നെയായതുകാരണം അതൊന്നും ആരും ചോദ്യം ചെയ്യാറില്ലായിരുന്നു. പക്ഷേ മനുഷ്യത്വത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോള്‍ കുറ്റമില്ലാത്ത പല കേസുകളിലും അബ്ദുള്ളരാജാവ്‌ ഇടപെട്ട്‌ 'കുറ്റവാളികളെ' നിരുപാധികം മോചിപ്പിച്ചു വിട്ടയച്ചു. മറ്റുള്ളവരെ ശിക്ഷിക്കുന്ന മതമേധാവികള്‍ക്ക്‌ സ്വയം ഒരു നിയമവും ബാധകമായിരുന്നില്ല. പക്ഷേ ഇന്ന് തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക്‌ സൗദിചരിത്രത്തിലാദ്യമായി ഒരുകൂട്ടം മതമേധാവികള്‍ കോടതികയറിയിരിക്കുന്നു; ഇപ്പോഴും വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നു. ഒത്തൊരുമയില്ലാത്ത മദ്ധ്യപൗരസ്ത്യരാഷ്ട്രങ്ങള്‍ തമ്മില്‍ സൗഹൃദവും ഐക്യവും സ്ഥാപിക്കാന്‍വേണ്ടി അബ്ദുള്ളരാജാവ്‌ മുന്‍കൈയ്യെടുത്ത്‌ നടത്തുന്ന പ്രയത്നങ്ങള്‍ ഇന്നത്തേതുപോലെ തുടര്‍ന്നുമുണ്ടായാല്‍ അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്‌ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ.സ്വദേശികളും വിദേശികളും ഒരേ രീതിയില്‍ ഇത്രയധികം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു ഭരണാധികാരി ഈ നാട്ടില്‍ മുന്‍പുണ്ടായിട്ടുണ്ടെന്നു തോന്നുന്നില്ല.

എങ്കിലും ഇനിയും കാര്യങ്ങള്‍ എത്രയോ ദൂരം പോകാനിരിക്കുന്നു. അതിനെത്ര സമയമെടുക്കുമെന്ന് ഒരു ഊഹവുമില്ല.

സൗദി അറേബ്യയില്‍നിന്നുള്ള എന്റെ അവസാനത്തെ പോസ്റ്റാണ്‌ ഇത്‌. ഇതൊരു വളരെ വളരെ വളരെ അപൂര്‍ണ്ണമായ പോസ്റ്റാണ്‌. കാര്യങ്ങളുടെ ചെറിയ ഒരംശം മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ. ഈ നാടിനെ സ്നേഹിക്കാനും വെറുക്കാനും ഇനിയും നൂറുനൂറ്‌ കാരണങ്ങളുണ്ട്‌. അതെല്ലാം നിരത്തിയാല്‍ ഈ പോസ്റ്റ്‌ വല്ലാതെ നീണ്ടുപോകും. അതുകൊണ്ട്‌ അതിനു തുനിയുന്നില്ല. അതിനു സമയവുമില്ല.

ഏതായാലും സൗദീ, ഞാന്‍ പോകുന്നു.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു;
വെറുക്കുകയും.. അല്ല, വെറുക്കാന്‍ ശ്രമിക്കുകയും, ചെയ്യുന്നു!

Monday, August 6, 2007

Exit notepad, enter word

A few months back, I had jettisoned msword and started using notepad to draft my posts before pasting them onto my blog, because I thought I was so much in love with small letters that I didn't want the word to autocorrect my English in order to transform the small letters in the grammatically inappropriate places—like the beginning of a sentence etc.—to caps. But now, when I was skimming through some of my older posts I realized how much I missed the capital letters. I never thought it was so gorgeous to see the caps in their rightful places. I saw those big letters in perfect harmony with the small ones. And they appeared so sweetly calm and quiet, loyal and patient, never complaining of my jilting them, ever ready at my service. Never before have they looked so dear to me. But still I'm such a lazybone that I don't want to use that extra finger to press the shift key to create capital letters. That is why now I have called word back to my blog as it can take care of converting small letters to caps in most of the places necessary and my lazy self can go on typing entirely in small letters. So, bye bye notepad, welcome word!

Thursday, June 21, 2007

hide and seek with venus വീനസുമായി ഒളിച്ചുകളി

the day before yesterday, when i went up on to the terrace in the evening at around 6.30pm, i saw a wonderful crescent and a gorgeous shiny 'star' up in the sky. somehow i was overly enchanted by the scene. the crescent and the 'star' towards its concave left side. i ran down and brought the camera and made a snap. but the sky was grey and not perfect dark. i thought, after some time when the sky would be darker, the duo would look much more brighter. i would be able to make a better snap then. i came down and returned up to the terrace after around two hours. to my utter astonishment, i saw the 'star' which was at the left concave side of the crescent now appeared at the right convex side! how could this be? i checked the earlier snap to make sure that the 'star' was towards the left in it. i guessed this was some miracle or something extraordinary. i thought of putting a post on my blog about the matter and ask if anybody knew about such a phenomenon. then after some time i dismissed the idea thinking that it might be a very common thing observable in the sky almost everyday and i was ignorant about it just because i didn't use to stare at the sky so often, and if i made a post about it, people might ridicule and laugh at me. so i gave up the idea of blogging about it. but today, i happened to stumble upon a news article in the gulf news about the happening. it says that this happens only twice a year. just at the exact day, me happening to go up to the terrace and spotting such a thing and falling in love with it and being able to capture the sight using my camera, and wanting to go back again to make a brighter picture-- all appear to be sweetly and incredibly incidental. the 'star' is actually the planet venus. it was at the left of the crescent. and it was moving towards the right. at some point it disappeared behind the crescent. it's a venus eclipse. and after some time it came out to the right side. luckily i hadn't deleted the two snaps i made. you can see those two pics below.





mon, 18th, around 6.30 pm(saudi time)




mon, 18th, around 8.30 pm(saudi time)




മിനിഞ്ഞാന്ന് വൈകിട്ട്‌ ഏതാണ്ട്‌ 6.30-ന്‌ ഞാന്‍ ടെറസ്സില്‍ പോയി. മാനത്ത്‌ മനോഹരമായ ചന്ദ്രക്കലയും അതിന്റെ ഇടത്തുവശത്തായി ഒരു 'നക്ഷത്ര'വും കണ്ടു. എന്തോ ഒരു പ്രത്യേകഭംഗിയുള്ളതായി തോന്നി ആ കാഴ്ച. ഓടി താഴെ പോയി കാമറയെടുത്തുകൊണ്ടുവന്ന് അതിന്റെ ഒരു ഫോട്ടോയെടുത്തു. അപ്പോള്‍ ആകാശം അരണ്ട നിറമായിരുന്നുവെങ്കിലും അധികം ഇരുട്ടായിരുന്നില്ല. അല്‍പം കൂടി കഴിഞ്ഞാല്‍ ശരിക്ക്‌ ഇരുട്ടുമ്പോള്‍ ചന്ദ്രക്കലയും 'നക്ഷത്ര'വും കൂടുതല്‍ പ്രകാശമുള്ളതായി കാണാന്‍ കഴിയും, അപ്പോള്‍ വന്ന് ഒരു ഫോട്ടോ കൂടി എടുക്കാം എന്ന് കരുതി ഞാന്‍ താഴേക്ക്‌ വന്നു. ഏതാണ്ട്‌ രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞ്‌ വീണ്ടും ടെറസ്സില്‍ പോയി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ഭുതപ്പെടുത്തിക്കളഞ്ഞു! കുറച്ചുമുന്‍പ്‌ ചന്ദ്രക്കലയുടെ ഇടതുവശത്തുണ്ടായ 'നക്ഷത്രം' ഇപ്പോള്‍ ഇതാ വലതുവശത്ത്‌ കാണുന്നു! ഇതെന്തു മറിമായം! നേരത്തെയെടുത്ത ഫോട്ടോ നോക്കി അത്‌ ആദ്യം ഇടതുവശത്തു തന്നെയായിരുന്നു എന്ന് ഉറപ്പ്‌ വരുത്തി. ഈ അദ്ഭുതപ്രതിഭാസത്തെക്കുറിച്ച്‌ ആര്‍ക്കെങ്കിലും അറിയാമോ എന്നും ചോദിച്ച്‌ ബ്ലോഗില്‍ ആ ചിത്രങ്ങള്‍ സഹിതം ഒരു പോസ്റ്റിടാമെന്ന് കരുതി. പക്ഷെ പിന്നീടാലോചിച്ചപ്പോള്‍ അത്‌ ഒരുപക്ഷെ നിത്യേനയെന്നോണം ആകാശത്ത്‌ നടക്കുന്ന ഒരു കാര്യമായിരിക്കുമെന്നും ഞാന്‍ അധികം മാനം നോക്കി ഇരിക്കാറില്ലാത്തതുകാരണം അതിനെക്കുറിച്ച്‌ അറിവില്ലാതെപോയതാവാമെന്നും അതിനെക്കുറിച്ച്‌ പോസ്റ്റിട്ടാല്‍ എല്ലാരും എന്നെ പരിഹസിച്ച്‌ ചിരിക്കുമെന്നും കരുതി ആ ഉദ്ദേശം വേണ്ടെന്നുവെച്ചു. പക്ഷെ ഇന്നിതാ നോക്കുമ്പോള്‍ ഗള്‍ഫ്‌ ന്യൂസില്‍ ഒരു ലേഖനം കിടക്കുന്നു അതിനെക്കുറിച്ച്‌. ഇത്‌ വര്‍ഷത്തില്‍ രണ്ട്‌ പ്രാവശ്യം മാത്രം സംഭവിക്കുന്ന പ്രതിഭാസമാണത്രേ! അത്‌ സംഭവിച്ച ദിവസം തന്നെ എനിക്ക്‌ മോളിലേക്ക്‌ പോകാന്‍ തോന്നിയതും ആ കാഴ്ചയുമായി പ്രേമത്തിലായതും, ചിത്രമെടുക്കാന്‍ തോന്നിയതും, കൂടുതല്‍ വ്യക്തമായ ചിത്രത്തിനായി വീണ്ടും മോളില്‍ പോകാന്‍ തോന്നിയതും--എല്ലാം വളരെ മധുരവും അവിശ്വസനീയവുമായ യാദൃശ്ചികത മാത്രം. ആ 'നക്ഷത്രം' വീനസ്‌ എന്ന ഗ്രഹമാണെന്ന് ആ ലേഖനത്തില്‍നിന്ന് മനസ്സിലായി(വീനസിന്റെ മലയാളമെനിക്കറിയില്ല!). അത്‌ ചന്ദ്രക്കലയുടെ ഇടത്തുവശത്തുനിന്ന് മെല്ലെമെല്ലെ നീങ്ങിനീങ്ങി ചന്ദ്രക്കലയുടെ പിന്നില്‍ അല്‍പം നേരം ഒളിച്ചിരുന്നു. ഒരു വീനസ്‌ ഗ്രഹണമാണിത്‌. എന്നിട്ടു മറവില്‍ നിന്ന് പുറത്തേക്കുവന്ന് വലതുവശത്ത്‌ പ്രത്യക്ഷമായി. ഭാഗ്യത്തിന്‌ ഞാന്‍ എടുത്ത ആ രണ്ട്‌ ചിത്രങ്ങളും ഡിലീറ്റ്‌ ചെയ്തിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഇവിടെ പോസ്റ്റ്‌ ചെയ്യാന്‍ പറ്റി (മുകളില്‍).

Wednesday, May 16, 2007

the bird-story...the end പക്ഷിക്കഥ... ദി എന്‍ഡ്‌

(this is continued from the previous post)


may 15

after an interval of 2-3 days, today morning, i saw the blurred figure of the dove at the window through the rough tinted glass. i gave a sigh of relief.. so at last it has come again, now the egg will be hatched, i thought. but unfortunately, when i opened the window in the afternoon, what i saw was astonishing! the nest had disappeared, save a twig or two. the egg is still there. but the dove was nowhere to be seen. so, in the morning, had the bird come back just to dismantle the nest and carry it away? hmm, perhaps it is making a nest afresh somewhere else so that it can lay and hatch eggs peacefully without any nuisance from the nosy monster that i am! or was it some other bird who stumbled upon this abandoned nest in the middle of its search for some twigs and sticks to build a nest somewhere?

first it was an egg, then the bird too disappeared, now the nest itself has vanished!


may 16

today morning when i looked through the windowglass, i saw the blurred figure of the pigeon sitting there and flying away immediately. and then i opened the window and saw that the egg that was there yesterday has moved a bit towards the outer edge of the windowsill. some weird suspicion started popping up in my head. i closed the window. and after a while when i came back, my fear had turned into reality. what i suspected indeed happened! the egg had disappeared! this time i knew where it was. and later when i went downstairs i saw the fragments of the broken eggshell with yellow patches of the yolk in it lying there on the ground. the bird had pushed the egg down to the ground from the edge in order to destroy it. it seems it had come in the morning today just to finish this task. it didn't want to hatch it. i guess the hindi lesson at the school was true. but the bird will not hatch the eggs not only if you touch it, but even if you just go near it. that's what i have learned through all this. it's totally disappointing. so here i am with the guilt of murdering two lives!! the feeling is so self-degrading and makes me cringe!! the windowsill is empty now. even the last bit of twig that i saw yesterday morning has gone.







(കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്‌)


മേയ്‌ 15

രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുശേഷം, ഇന്ന് രാവിലെ ജനലിന്റെ ചില്ലില്‍ക്കൂടി പ്രാവിന്റെ അവ്യക്തമായ രൂപം കണ്ടു. ഞാനൊരു ആശ്വാസത്തിന്റെ നെടുവീര്‍പ്പ്‌ വിട്ടു. അവസാനം വീണ്ടും അടയിരിക്കാനായി വന്നിരിക്കുകയാണ്‌; ഇനി കുഞ്ഞു വിരിഞ്ഞുവരും, ഞാന്‍ കരുതി. പക്ഷേ, ഉച്ചക്ക്‌ ജനല്‍ തുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിച്ചു! കൂട്‌ അപ്രത്യക്ഷമായിരിക്കുന്നു. ഒന്നോ രണ്ടോ ചെറിയ ചുള്ളിക്കഷ്ണങ്ങള്‍ മാത്രം ബാക്കിയുണ്ട്‌. മുട്ട അവിടെത്തന്നെയുണ്ട്‌. പ്രാവിനെ എങ്ങും കാണാനുമില്ല. അപ്പോള്‍ രാവിലെ പ്രാവ്‌ വന്നത്‌ കൂട്‌ പൊളിച്ചെടുത്തുകൊണ്ടുപോകാനായിരുന്നോ? ഊം, ഒരുപക്ഷേ വേറെ എവിടെയെങ്കിലും പുതിയ ഒരു കൂടുണ്ടാക്കാനുള്ള പരിപാടിയായിരിക്കും. അപ്പോള്‍ എന്റെ ശല്യമുണ്ടാകുകയില്ലല്ലോ. സമാധാനമായി ഇരുന്ന് മുട്ടകളിട്ട്‌ അവയെ വിരിയിക്കാം. അതോ, മറ്റേതെങ്കിലും പക്ഷി കൂടുണ്ടാക്കാനായി കമ്പുകളന്വേഷിച്ച്‌ നടന്നപ്പോള്‍ ശ്രദ്ധയില്‍പ്പെടുകയും എടുത്തുകൊണ്ടുപോകുകയും ചെയ്തതാണോ ചുള്ളിക്കഷ്ണങ്ങള്‍?

ആദ്യം ഒരു മുട്ടയായിരുന്നു. പിന്നെ, പക്ഷിയെയും കാണാതായി. ഇപ്പോഴിതാ കൂടുതന്നെ അപ്രത്യക്ഷമായിരിക്കുന്നു!



മേയ്‌ 16

ഇന്നു രാവിലെ ജനലിലെ ചില്ലിലൂടെ പ്രാവിരിക്കുന്നതും പിന്നെ ഉടനെ പറന്നുപോകുന്നതും കണ്ടു. ജനല്‍ തുറന്നുനോക്കിയപ്പോള്‍ ഇന്നലെ അവിടെയുണ്ടായിരുന്ന മുട്ട ജനലിന്റെ തിണ്ടിന്റെ അരികിലേക്ക്‌ അല്‍പം നീങ്ങിയിരിക്കുന്നതായി കണ്ടു. ചില വല്ലാത്ത സംശയങ്ങള്‍ മനസ്സില്‍ രൂപം കൊണ്ടു. ഞാന്‍ ജനല്‍ അടച്ചു. അല്‍പം കഴിഞ്ഞ്‌ ഞാന്‍ തിരിച്ചുവന്നു നോക്കിയപ്പോള്‍ ഞാന്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചിരിക്കുന്നു! ആ മുട്ട അപ്രത്യക്ഷമായിരിക്കുന്നു.! പക്ഷേ ഇപ്രാവശ്യം അതെവിടെയാണെന്ന് എനിക്കറിയാമായിരുന്നു. പിന്നീട്‌ ഞാന്‍ താഴത്തേക്ക്‌ പോയപ്പോള്‍ മുട്ടത്തോടിന്റെ പൊട്ടിയ കഷ്ണങ്ങള്‍ അവിടെ കിടക്കുന്നത്‌ കണ്ടു. അതിന്റെയുള്ളിലെ മഞ്ഞയുടെ നിറം അവിടവിടെ പടര്‍ന്നിരുന്നു. ആ പക്ഷി മനഃപൂര്‍വം ജനലിന്റെ തുമ്പത്തുനിന്ന് ആ മുട്ട താഴേക്ക്‌ തള്ളിയിട്ടതാണ്‌. ഈ ഒരു കാര്യം ചെയ്യാന്‍ വേണ്ടി മാത്രമാണത്‌ ഇന്ന് രാവിലെ വന്നത്‌. അതിന്‌ ആ മുട്ട വിരിയിക്കാന്‍ താല്‍പര്യമില്ല. സ്കൂളിലെ ഹിന്ദി പാഠത്തില്‍ പറഞ്ഞത്‌ ശരിയാണെന്നുതോന്നുന്നു. പക്ഷെ മുട്ടകള്‍ തൊട്ടാല്‍ മാത്രമല്ല അവയെ അമ്മപ്പക്ഷി പിന്നെ അടയിരുന്ന് വിരിയിക്കാതിരിക്കുന്നത്‌, അതിന്റെ അടുത്ത്‌ പോയാലും മതി. അതാണ്‌ ഇതില്‍നിന്നെല്ലാം എനിക്ക്‌ കിട്ടിയ പാഠം. എന്തായാലും അത്‌ നിരാശാജനകമാണ്‌. അങ്ങനെ, രണ്ട്‌ ജീവനുകളെ കുരുതിചെയ്തിട്ട്‌ ഞാനിതാ ഇവിടെയിരിക്കുന്നു! വല്ലായ്മ നിറഞ്ഞ ഒരു ചിന്തയാണത്‌. ജനല്‍വക്ക്‌ ഇപ്പോള്‍ കാലിയാണ്‌. ഇന്നലെ രാവിലെ കണ്ട ആ അവസാനത്തെ ചുള്ളിക്കഷ്ണവും ഇപ്പോള്‍ അവിടെനിന്ന് പോയിരിക്കുന്നു.