Wednesday, September 24, 2008

സത്യജിത്‌ റായിയുടെ Apu trilogy

എന്റെ മൊബൈൽ റിംഗ്‌ ചെയ്തു. കഫെറ്റീരിയയിൽ ഇരിക്കുമ്പോഴാണ്‌ സംഭവം. ദീപക്‌ പെട്ടെന്ന് മുഖമുയർത്തി തിളങ്ങുന്ന കണ്ണുകളോടെ എന്നെ നോക്കി. ഞാനും 'എങ്ങനെയുണ്ട്‌ സംഗതി, കൊള്ളാമോ?' എന്നരീതിയിൽ പുരികങ്ങൾ മെല്ലെ ഉയർത്തി ചോദ്യഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട്‌ നോക്കി. സംഗതി വേറെ ഒന്നുമല്ല. റിങ്ങ്‌ടോൺ രവിശങ്കറിന്റെ സിത്താർവ്വാദ്യത്തിന്റെ ഒരു ഓഡിയോക്ലിപ്‌ ആണ്‌. മനോഹരമല്ല, അതിമനോഹരം. എൻകാർട്ടയിൽനിന്ന് മുൻപ്‌ അടിച്ചുമാറ്റിയ സാധനമാണ്‌. ദീപക്‌ ഉടനെ പറഞ്ഞു: സത്യജിത്‌ റേയുടെ പടങ്ങളിലെ മ്യൂസിക്ക്‌ പോലെയുണ്ട്‌.
ങേ! ഞാൻ ചെറുതായൊന്നു ഞെട്ടി. വീണ്ടും ഒരു നോൺബുജി സത്യജിത്‌ റായിയെക്കുറിച്ചു പറയുന്നു! ദീപക്‌ ഒരു ബുജിയേ അല്ല. എന്നിട്ടും സത്യജിത്‌ റായിയുടെ പടങ്ങൾ കണ്ടാസ്വദിച്ചിരിക്കുന്നു. ഇതെപ്പടി? റായിയുടെ പടങ്ങൾ ബുജിപ്പടങ്ങളല്ലെ? പുള്ളി ഒരു ബുജിയല്ലെ? ആകെ കൺഫ്യൂഷൻ. ഇത്‌ രണ്ടാമത്തെ പ്രാവശ്യമാണ്‌ ബുജിയല്ലാത്ത ആൾ റായിയുടെ പടം കണ്ടെന്നു പറയുന്നത്‌. ആദ്യം കണ്ടത്‌ ഒരു ബ്ലോഗറുടെ profile-ലെ favourite movies-ന്റെ ലിസ്റ്റിലാണ്‌. ആ ബ്ലോഗറും അത്ര വലിയ ബുജി ഒന്നുമല്ല. പക്ഷെ അന്നേ ഞാൻ തീരുമാനിച്ചതായിരുന്നു റായിയുടെ പടങ്ങൾ കണ്ടുനോക്കണമെന്ന്‌. പക്ഷെ ഇതുവരെ നടന്നില്ല. ഇപ്പോൾ ദേ ദീപക്കും! ഇനി വൈകിക്കാൻ പാടില്ല. അധികം വൈകാതെ പടങ്ങൾ സംഘടിപ്പിച്ചു. കണ്ടു. Apu trilogy ആണ്‌ കണ്ടത്‌. സത്യജിത്‌ റായിയുടെ മാസ്റ്റർപീസ്‌. മൂന്ന് ഫിലിമുകൾ ഒന്നിച്ചാണ്‌ Apu trilogy എന്ന പേരിലറിയപ്പെടുന്നത്‌. അപു എന്നയാളുടെ കഥയാണ്‌ ഈ ഫിലിമുകളിലൂടെ പറയുന്നത്‌.

ഒന്ന്‌: പഥേർ പാഞ്ചാലി
രണ്ട്‌: അപരാജിതൊ
മൂന്ന്‌: അപുർ സൻസാർ

ആദ്യത്തേതിൽ അപുവിന്റെ ബാല്യമാണ്‌. രണ്ടാമത്തേതിൽ കൗമാരം. മൂന്നാമത്തേതിൽ യൗവനം. മൂന്നും തുടരനായി കാണാം. അല്ലെങ്കിൽ മൂന്ന്‌ വ്യത്യസ്തസിനിമകൾ എന്ന നിലയിൽ കണക്കാക്കാം. കാരണം, ഓരോ പടവും സ്വതന്ത്രമായി നിലനിൽക്കുന്ന രീതിയിലാണ്‌ ചിത്രീകരണം. ഈ പടങ്ങൾക്കൊന്നും യാതൊരു ബുജിലക്ഷണവുമില്ല. വെറും സാദാ തീമുകൾ. ഇതിവൃത്തത്തിന്റെ കാര്യത്തിൽ extraordinary എന്ന് പറയാൻ മാത്രം ഒന്നുമില്ല. അതായത്‌ ഇതുവരെ ആരും നമുക്കു പറഞ്ഞുതന്നിട്ടില്ലാത്ത കഥ എന്നും മറ്റും വിശേഷിപ്പിക്കാൻ മാത്രം പോന്ന ഒന്നുമല്ല. ഇനി അഥവാ അത്തരത്തിലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ പോകേണ്ടത്‌ സത്യജിത്‌ റായിക്കല്ല, ബിഭൂതിഭൂഷൺ ബന്ദോപാദ്ധ്യായ്ക്കാണ്‌. കാരണം അദ്ദേഹത്തിന്റെ കഥ സത്യജിത്‌ റായ്‌ സിനിമയാക്കി മാറ്റിയെന്നേയുള്ളൂ. പറഞ്ഞുവന്നത്‌.. സത്യത്തിൽ മുൻപ്‌ ഞാൻ കരുതിയിരുന്നത്‌ മറ്റേ ടൈപ്പ്‌ ആണെന്നാണ്‌, അവാർഡ്‌ എന്നു പറയാറില്ലെ.. പടം മുഴുവൻ കണ്ടിട്ട്‌ മൂടും തട്ടി നമ്മൾ എഴുന്നേൽക്കുമ്പോൾ 'സംവിധായകൻ എന്തായിയിരിക്കും ഉദ്ദേശിച്ചിരിക്കുന്നത്‌?... ങാ, എന്തെങ്കിലും ഉദ്ദേശിച്ചുകാണും..' എന്നും മനസ്സിൽ പറഞ്ഞുകൊണ്ട്‌ പോകുന്ന അവസ്ഥ. പക്ഷേ അങ്ങനെ ഒരു സംഭവമേ അല്ല ഇത്‌. നിഷാദിനോട്‌ ഞാൻ പറഞ്ഞു സത്യജിത്‌ റായിയുടെ പടം കണ്ടെന്ന്. ഇതെത്ര സിമ്പിൾ പടങ്ങളാണെടാ എന്നു പറഞ്ഞപ്പോൾ അവൻ പറയുന്നു പിന്നെ നീയെന്താ വിചാരിച്ചത്‌ എന്ന്‌. അവൻ പറയുന്നു, സത്യജിത്‌ റായിയുടെ പടങ്ങൾ ഇങ്ങനെ ഒക്കെ ആണെന്ന്‌! പിന്നെ അകിറോ എന്നും കുറസോവ എന്നും ഒക്കെ പുലമ്പുന്നു അവൻ. അങ്ങനെ മൂന്നാമതും ഒരു non-ബുജി ദേ സംസാരിക്കുന്നു റായിയെക്കുറിച്ച്‌! അതും വെറും non-ബുജിയല്ല ഇവൻ. എനിക്ക്‌ പുസ്തകം വായിക്കുന്ന ശീലമുണ്ടെന്ന് അറിഞ്ഞപ്പോൾ പുച്ഛത്തോടെ സംസാരിച്ചവൻ. പുസ്തകങ്ങൾ വായിക്കുന്നവർ മണ്ടന്മാരാണെന്ന രീതിയിൽ സംസാരിച്ചവൻ. പുസ്തകങ്ങളുടെ കുഴിയിൽ വീണുപോയ എന്നോട്‌ 'സഹതാപം തോന്നി' എന്നെ അതിൽ നിന്ന് കരകയറ്റാൻ ആഗ്രഹിച്ചവൻ. (പക്ഷേ അവൻ നീട്ടിയ കൈപിടിച്ചുവലിച്ച്‌ അവനെയും ആ പടുകുഴിയിലേക്ക്‌ വലിച്ചിട്ടു ഞാൻ, ഹഹ! ഇന്ന് അവൻ ഒരു പുസ്തകപ്രാന്തൻ!! ഹിഹി!). അപ്പോൾ പറഞ്ഞുവന്നത്‌ എന്താണെന്നുവെച്ചാൽ ഈ പടങ്ങൾ കാണുന്നതുവരെ ഇത്രയും കാലം ഞാൻ കരുതിയിരുന്നത്‌ റായിയുടെ ചിത്രങ്ങൾ എന്നെപ്പോലെയുള്ളവർക്ക്‌ മനസ്സിലാകാൻ സാദ്ധ്യതയില്ല എന്നായിരുന്നു. അതിനു കാരണമുണ്ട്‌. അദ്ദേഹത്തിന്റെ ഫോട്ടോസ്‌ കണ്ടിട്ടില്ലേ? ഒന്നുകിൽ ഒരു പൈപ്പും വലിച്ച്‌ ഗംഭീരഭാവത്തിലിരിക്കും. അല്ലെങ്കിൽ ഒരു കാമറയുടെ പിന്നിൽ ഗംഭീരഭാവത്തിൽ കുനിഞ്ഞുനിൽക്കും. അല്ലെങ്കിൽ വെറുതെ താടിക്ക്‌ കൈയും കൊടുത്ത്‌ ഗംഭീരഭാവത്തിലിരിക്കും. ഇതൊക്കെയാണ്‌ അദ്ദേഹത്തിന്റെ പ്രശസ്തമായ പോസുകൾ. ഒന്നിലും ചിരി എന്നു പറഞ്ഞ സാധനമില്ല. പിന്നെ, ഇദ്ദേഹത്തിന്‌ ഇത്‌ എന്തിന്റെ സൂക്കേടാ? ആ കൈ എവിടെയെങ്കിലും ഒന്ന് അടക്കിവെച്ചൂടേ. വെറുതെ ഇരിക്കുമ്പോഴും അത്‌ താടിക്കു കൊണ്ടുവന്ന് ഫിറ്റ്‌ ചെയ്യും, മനുഷ്യന്‌ കൺഫ്യൂഷനുണ്ടാക്കാൻ. ഒരു കൗതുകം തോന്നി Google-ൽ ഒരു image search ചെയ്തുനോക്കി. പുഞ്ചിരിക്കുന്ന ഒരു ഫോട്ടോ തപ്പിത്തപ്പിത്തപ്പിത്തപ്പിത്തപ്പി ഞാൻ മടുത്തു. ചിലതിൽ പുഞ്ചിരിക്കുന്നു എന്ന ഭാവേനയാണ്‌ നിൽപെന്നു തോന്നുന്നു. പക്ഷെ സാധാരണ നിർവ്വചനമനുസരിച്ച്‌ അതിനെ പുഞ്ചിരിയായി കണക്കാക്കാമോ എന്ന് സംശയം. പക്ഷേ അവസാനം ഒരെണ്ണം കണ്ടു, Lindsay Anderson, Madame Kawakita എന്നിവരുടെ കൂടെ നിൽക്കുന്നു. ദേ ഇതാണാ ചിത്രം:

Lindsay Anderson, Madame Kawakita, Satyajit Ray


കാര്യത്തിലേക്ക്‌ വരട്ടെ. Apu trilogy-യിലെ ആദ്യപടമായ പഥേർ പാഞ്ചാലിയിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യം അതിന്റെ naturalness ആണ്‌. ഇത്രയ്ക്ക്‌ real ആയി തോന്നുന്ന രംഗങ്ങളും ചലനങ്ങളും വേറെ ഒരു ചിത്രത്തിലും കണ്ടിട്ടില്ല. വളരെ സ്വാഭാവികമായി തോന്നുന്ന അഭിനയം. അത്‌ അഭിനയമേ അല്ല. അങ്ങനെ തോന്നില്ല. ഇതിലുള്ള നടീനടന്മാർ(?) അഭിനയിക്കുകയല്ല. അഭിനയിക്കുകയാണെന്ന്‌ പറയാൻ പ്രയാസം. ഓൺലൈനിൽ ഈ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ നോക്കിയപ്പോൾ ഭൂരിപക്ഷം പേരും ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌ ചിത്രത്തിന്റെ ഈ സാങ്കേതികഘടകമാണ്‌. ഒരാൾ പറഞ്ഞിരിക്കുന്നത്‌ ഇത്‌ ഒരു surveillance camera ഒളിച്ചുവെച്ചിട്ട്‌ ചിലരുടെ ജീവിതം അവർ അറിയാതെ പകർത്തിയതാണോ എന്നുപോലും നമുക്ക്‌ തോന്നിപ്പോകുമെന്നാണ്‌. അത്രയ്ക്ക്‌ originality. എനിക്കും അങ്ങനെ തോന്നി. ഇത്‌ കാണുന്ന ആർക്കും അങ്ങനെ തോന്നും എന്നാണ്‌ എന്റെ അഭിപ്രായം. കണ്ടിട്ടില്ലെങ്കിൽ നിങ്ങളും കണ്ടുനോക്കൂ. നിങ്ങൾക്കും അങ്ങനെ തോന്നാനാണ്‌ സാദ്ധ്യത. ഇത്‌ സത്യജിത്‌ റായിയുടെ ആദ്യസിനിമാസംരംഭമായിരുന്നു. ഇതിൽ അഭിനയിച്ചവരും സാങ്കേതികവശത്ത്‌ പ്രവർത്തിച്ചവരും ആയ ഏതാണ്ടെല്ലാവരും തന്നെ പുതുമുഖങ്ങളായിരുന്നു എന്നത്‌ ഇതിന്റെ ഒരു പ്രത്യേകതയാണ്‌. കൈയിൽ കാശില്ലാതെ പകുതിക്ക്‌ ഇട്ടിട്ടുപോകേണ്ട ഗതിവന്ന സിനിമ അവസാനം ഗവെണ്മെന്റിന്റെ സഹായത്തോടെ പൂർത്തീകരിക്കുകയായിരുന്നു. അങ്ങനെ വലിഞ്ഞുനീണ്ട്‌ നാലോ അഞ്ചോ വർഷമെടുത്തു ഈ ഒരു സിമ്പിൾ സിനിമ പിടിച്ചുതീർക്കാൻ. ഏതായാലും സിനിമ പുറത്തിറങ്ങിയപ്പോൾ വൻവിജയമായിരുന്നു. ഇതിലെ naturalness എന്ന ഘടകം കൂടാതെ മറ്റൊരു കാര്യം കൂടി എനിക്ക്‌ വളരെ ഹൃദയസ്പർശിയായി തോന്നി. അപുവിന്റെയും ദുർഗ്ഗയുടെയും സഹോദരബന്ധത്തിന്റെ കഥ. ബാലനായ അപുവിനെക്കാളും നാലഞ്ചുവയസ്സെങ്കിലും കൂടുതൽ കാണും ദുർഗ്ഗയ്ക്ക്‌. അവൾ ഇവനോട്‌ വഴക്കടിക്കാനുള്ള ഒരവസരവും പാഴാക്കുന്നില്ല. എങ്കിലും ഒരു സഹോദരിയുടെ സ്നേഹം എന്നതിൽക്കവിഞ്ഞ്‌ ഒരമ്മയുടേതുപോലത്തെ വാൽസല്യമാണ്‌ അവൾക്ക്‌ അവനോടുള്ളത്‌. ഇന്നുവരെ ഞാൻ കണ്ടിട്ടുള്ള സിനിമകളിൽവെച്ച്‌ ഏറ്റവും നല്ല ബാലനടീനടന്മാർക്കുള്ള അവാർഡ്‌ കൊടുക്കാൻ എന്നോടാവശ്യപ്പെട്ടാൽ ഞാൻ ഒന്നും നോക്കാതെ അത്‌ ഇവർക്കെടുത്ത്‌ കൊടുത്തുകളയും. താഴെ കൊടുത്തിരിക്കുന്ന അവരുടെ ഈ രണ്ട്‌ രംഗങ്ങൾ ഒന്ന്‌ കണ്ടുനോക്കൂ. ഈ കുട്ടികൾ ശരിക്കും അഭിനയിക്കുകയാണോ???



Apu and Durga - clip 1



Apu and Durga - clip 2



Apu trilogyയിലെ ബാക്കി രണ്ടുപടങ്ങളിലും ആദ്യത്തേതിലെ ആ മാന്ത്രികസ്പർശ്ശം അത്രയ്ക്കൊന്നും എനിക്ക്‌ തോന്നിയില്ല. രണ്ടാമത്തെ പടമായ അപരാജിതൊയാണ്‌ കൂട്ടത്തിൽ എനിക്ക്‌ അധികം ഇഷ്ടപ്പെടാതെ പോയ പടം. അപുവിന്റെ കൗമാരമാണ്‌ ഇതിൽ. അമ്മയെപ്പിരിഞ്ഞ്‌ കോളേജിൽ പഠിക്കാനായി അവൻ ദൂരെ പോകുന്നു. സ്ത്രീകൾക്ക്‌ ഇഷ്ടപ്പെടാൻ സാദ്ധ്യതയുള്ള ചിത്രമാണ്‌ ഇത്‌. മകന്റെ സാന്നിദ്ധ്യത്തിനുവേണ്ടി ദാഹിക്കുന്ന അമ്മയുടെ ചിത്രമുണ്ടിതിൽ.

മൂന്നാമത്തെ ചിത്രമായ അപുർ സൻസാറാണ്‌ വ്യക്തിപരമായി എനിക്ക്‌ മൂന്നിലും വെച്ച്‌ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട ചിത്രം. സാങ്കേതികത്തികവിന്റെ കാര്യത്തിൽ ആദ്യചിത്രമായ പഥേർ പാഞ്ചാലിയോളം ഇതിനോട്‌ ഇഷ്ടമില്ലെങ്കിലും. ഇതിൽ അപുവിന്റെ യൗവനമാണ്‌ കാണിക്കുന്നത്‌. എല്ലാവരും നഷ്ടപ്പെട്ട, ഒറ്റപ്പെട്ട അപു. പഠനം കഴിഞ്ഞ്‌ നല്ലൊരു അന്തസ്സുള്ള ജോലിതെണ്ടിനടക്കുന്ന, സാഹിത്യവും വായനയും തത്വചിന്തയും നെഞ്ചിൽ കൊണ്ടുനടക്കുന്ന, താൻ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ പൂർത്തീകരിച്ച്‌ പബ്ലിഷ്‌ ചെയ്തുകാണാനാഗ്രഹിക്കുന്ന, താൻ സ്വപ്നം കാണുന്ന ഒരു ജീവിതം കെട്ടിപ്പടുക്കാൻ ബദ്ധപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ ഇടയിലും തന്റേതായ ഒരു ലോകത്ത്‌ ജീവിക്കുന്ന അപുവിന്റെ കഥ എനിക്ക്‌ വല്ലാതെ ഇഷ്ടമായി. പിന്നെ ഇതിൽ ഷർമ്മിള ടാഗോറുമുണ്ട്‌. ഷർമ്മിള ടാഗോറിന്റെ ആദ്യസിനിമാസാന്നിദ്ധ്യമാണെന്ന്‌ തോന്നുന്നു ഇത്‌. നിഷ്കളങ്കയും ശാലീനയുമായവൾ. അടക്കവും ഒതുക്കവുമുള്ളവൾ. നാണംകുണുങ്ങിയായ, പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന കൊച്ചുപെണ്ണ്‌. സുന്ദരിക്കോത! :) so cute! എന്നേ പറയാൻ തോന്നുന്നുള്ളൂ. ഈ still നോക്കിക്കേ:






ഈ ചിത്രത്തിലെ അവസാനഭാഗങ്ങൾ മാത്രമാണ്‌ എനിക്ക്‌ ഇഷ്ടപ്പെടാതെ പോയത്‌. അല്ലെങ്കിൽ ഇത്‌ എന്റെ favourites list-ൽ കേറിയേനേ.

പിന്നെ ഒരു സംഗതി. ഇതിൽ ബംഗാളിലെ റോട്ടിൽ ഓടുന്ന ബസ്സിന്റെ പുറത്ത്‌ ഫിലിപ്സിന്റെ പരസ്യം. "Sense and simplicity"യോ? അല്ല, അതിപ്പോഴല്ലെ വന്നത്‌. "Let's make things better"-ഉം അല്ല. പിന്നെ എന്തവാ? "Philips for lamps and radio" ഹ!!

ഈ പോസ്റ്റ്‌ എഴുതിയത്‌ എന്റെ ഒരു അനുഭവം രേഖപ്പെടുത്താൻ വേണ്ടി മാത്രമല്ല. സത്യജിത്‌ റായിയുടെ പടങ്ങൾ ബുജിപ്പടങ്ങളാണെന്ന (അബദ്ധ)ധാരണകൊണ്ടുമാത്രം അവ കാണാതിരിക്കുന്ന ആരങ്കിലുമുണ്ടെങ്കിൽ കാണണം എന്ന് പറയാനും കൂടിയാണ്‌ :)

P.s. ഒരു കാര്യം പറയാൻ വിട്ടുപോയി. എന്റെ മൊബൈലിലെ രവിശങ്കറിന്റെ ഓഡിയോക്ലിപ്പ്‌ ദീപകിനെ സത്യജിത്‌ റായി-ചിത്രങ്ങളെ ഓർമ്മിപ്പിച്ചതിനു കാരണമുണ്ട്‌. സത്യജിത്‌ റായിക്ക്‌ സംഗീതം നൽകിയിരിക്കുന്നത്‌ രവിശങ്കറാണ്‌.

Saturday, September 20, 2008

பேசும் படம் or പുഷ്പകവിമാനം or पुष्पक

Saw the movie Peshum padam. That’s the title in Tamil, In Malayalam it’s Pushpakavimanam, and in Hindi, Pushpak(?)

What a movie! It gifted me a couple of wonderful hours. A movie, silent, without dialogues. There is no verbal speech between characters. And yet it doesn’t look weird. In fact it looks so natural. And this movie proves that dialogues are not an inevitable thing for a movie. You can do without it. The trick is in the brilliant direction. The director has woven the thing mostly out of such scenes, characters and situations as don’t require any speech, where presence of speech will be utterly redundant and only look unnatural and make the thing look artificial. The girl and the boy who love each other have their romance from their respective balconies of different rooms that face each other in the same hotel by means of body-language as the rooms are far from each other in two different ends of the same hotel building. What use are words in such a situation when the speakers couldn’t hear each other from such a distance. And the girl has a pair of binoculars with her to see the guy closer. And the girl’s father is a magician who performs on the stage. And a magician never needs words to speak to his audience. He communicates with the spectators through mysterious, strange and interesting gesticulations while he conjures up things. The maid-servant comes every morning to the multistoreyed building where the boy stays to sweep and clean the verandah and rooms of the tenants including him. She has so many rooms to clean that she doesn’t have time to speak to anyone. She doesn’t need to utter a word even to the occupants of the rooms as there’s nothing special to say and her work is so routine involving the same task each morning. No sooner does she enters the building than she embarks upon her duty and get immersed diligently in her work. Perhaps she needs to open her mouth only to ask her pay. But that’s only once in a month. Such a scene never appears in the movie however. Then there is the beggar at the streetside who catches the boy’s attention on his way. The young guy who is dressed so neatly and with a fresh and clean face and the looks of a respectable executive(eventhough he only aspires to be so and is jobless) has no business to even go near the beggar who is filthily clad in soiled rags and looks as if it’s been ages since he has had a shower, let alone talk to him. They stare at each other from a distance and communicates through facial expressions and smiles and minor gestures of the hand.

The film is not totally devoid of sounds though. Only dialogues between the characters are absent. There is the music at the background. And other sounds that can’t be classified as speech between individuals in the plot, such as the sounds coming out from the cinema in the building adjacent to the boy’s house, or the news heard from the radio, or such sounds as that of the noise of a street brawl, and some audible expressions of emotions and exclamations here and there.

The theme is such a simple one, yet so philosophical. So classy! So cute, yet so pregnant with life. Such a real classic! No big hungama about anything, nevertheless it never fails to make the points. This is the kind of movie I fall in love with so terribly! This has entered my favourites-list :) Thanks Singeetham Srinivasa Rao! If you hadn’t done it, anybody would have?

Before leaving, just watch this beautiful sequence from the movie (Forgot to tell you, in case you don't know, the guy is Kamal Hassan and the girl is Amala):


Friday, September 12, 2008

വഴി..

വഴിനടത്താന്‍ ഒരു ഗുരുവും വഴികാണിക്കാന്‍ ഒരു ഗ്രന്ഥവും ഉള്ള ആര്‍ക്കും വഴിതെറ്റും

നിത്യന്‍

Friday, September 5, 2008

condom malfunction..

Women asked man who is traveling with six children: all these kids are yours ???

Man: No, I work in a condom factory & these are customer complaints.


- (received in a fwd. email)